30.3 C
Kottayam
Friday, June 19, 2026

‘സംഗീതം അധാർമികം, യുവാക്കളെ വഴിതെറ്റിക്കും’; സംഗീതോപകരണങ്ങൾക്ക് തീയിട്ട് താലിബാൻ

Must read

കാബൂൾ: യുവാക്കളെ വഴിതെറ്റിക്കുമെന്ന് ആരോപിച്ച് താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് തീയിട്ടു. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശ്യയിലാണ് സംഭവം. സംഗീതം അധാർമികമാണെന്നും അത് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. സംഗീതോപകരണങ്ങൾക്ക് തീയിട്ട ദൃശ്യങ്ങൾ പുറത്തുവിട്ടു.

ഹെറാത്ത് പ്രവശ്യയിലെ ഒരു നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഗിറ്റാർ, രണ്ട് തന്ത്രിവാദ്യങ്ങൾ, ഒരു ഹാർമോണിയം, തബല, ഡ്രം, ആംപ്ലിഫയറുകൾ, സ്പീക്കറുകൾ എന്നിവയാണ് കത്തിച്ചത്.

സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാർമ്മികമായ കാര്യമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം മേധാവി അസീസ് അൽ റഹ്മാൻ അൽ മുഹാജിർ പറഞ്ഞു. യുവാക്കളെ വഴിതെറ്റിക്കുന്നതാണ് സംഗീതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സൈന്യം അഫ്ഗാൻ വിട്ടതോടെ താലിബാൻ ഭരണം ഏറ്റെടുത്തതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് സംഗീതം വെക്കുന്നത് നിരോധിച്ചിരുന്നു. രാജ്യത്തെ ബ്യൂട്ടി പാർലറുകൾ ആഴ്ചകൾക്ക് മുൻപാണ് പൂർണമായും പൂട്ടിയത്.

- Advertisement -

പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. ബ്യൂട്ടീഷ്യൻമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും പ്രതിഷേധവുമായി എത്തിയെങ്കിലും ആകാശത്തേക്ക് വെടിയുതിർത്ത് പ്രതിഷേധക്കാരെ താലിബാൻ ഭയപ്പെടുത്തി മടക്കിയയച്ചു.

- Advertisement -

കഴിഞ്ഞ ഡിസംബറിൽ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. പെൺകുട്ടികൾ ആറാം ക്ലാസ് വരെ മാത്രം പഠിച്ചാൽ മതിയെന്നതാണ് താലിബാന്റെ നയം. ഭർത്താവോ മാതാപിതാക്കളോ ഒപ്പമില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ എത്തുന്നതിനും വിലക്കുണ്ട്. വനിതാ എൻജിഒകളുടെ പ്രവർത്തനങ്ങളും നിർത്തിവച്ചു.

അഫ്ഗാനിസ്ഥാനിൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിദ്യാർഥികളെ വിലക്കിയിരുന്നു. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week