മാനസികവിഭ്രാന്തിയിൽ അലഞ്ഞു തിരിഞ്ഞ് നടന്ന യുവാവിന് രക്ഷകരായി മുണ്ടക്കയം പോലീസ്

കോട്ടയം:മാനസികവിഭ്രാന്തിയിൽ അലഞ്ഞു തിരിഞ്ഞ് നടന്ന യുവാവിനെ ഭക്ഷണം വാങ്ങി നല്കിയ ശേഷം തമ്പലക്കാട് ആശ്രമത്തിൽ എത്തിച്ചു മാതൃകയായി മുണ്ടക്കയം പോലീസ്.

ശനിയാഴ്ച രാവിലെ 10.00 മണിയോടെ മുണ്ടക്കയം സ്റ്റേഷൻ പരിധിയിലെ ചിറ്റടി ഭാഗത്ത് ദേശീയപാത 183- റോഡിലൂടെ മാനസിക വിഭ്രാന്തിയിൽ ഇ ചെറുപ്പക്കാരൻ അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞ് നടക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മുണ്ടക്കയം സിഐ ഷൈൻ കുമാറിനെ അറിയിച്ചു.

അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം പി ആർ ഒ എസ്.ഐ സജി കുര്യാക്കോസ് , ജനമൈത്രി ബീറ്റ് ഓഫീസർ ഗ്രേസ് എസ് ഐ ബാബു സി പി ഓ മാരായ ഷെഫീഖ് , ജോഷി,അഖിൽ ,ശരത്ത് എന്നിവർ സ്ഥലത്ത് എത്തുകയും ഇ ചെറുപ്പക്കാരന് ഭക്ഷണം വാങ്ങി നൽകി അനുനയിപ്പിച്ച് പേരും വിലാസവും മനസ്സിലാക്കി.

ബാംഗ്ലൂർ വെള്ളാർ കട്ട, വേണുഗോപാൽ നഗർ,വേലായുധൻ മകൻ , വിമൽ കുമാർ (37) എന്ന യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് കോവിസ് 19 പരിശോധനക്ക് വിധേയനാക്കിയ ശേഷം കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേൽ ആശ്രമ അധനികൃതരുടെ സംക്ഷണയിൽലാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News