മുംബൈ: മൂകയും ബധിരയുമായ 20വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് ഞെട്ടിക്കുന്ന സംഭവം.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് കേസിന്റെ തുടക്കം. യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമതൊരാളെയും 17 വയസ്സുള്ള ഒരു ആൺകുട്ടിയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സംശയിക്കപ്പെടുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ ലാബ് പരിശോധനയ്ക്ക് ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വയറ്റിൽ അസ്വസ്ഥതയുണ്ടെന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു.
യുവതിക്ക് സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ടും മൊഴി നൽകാൻ കൂട്ടാക്കാഞ്ഞതുകൊണ്ടും ആദ്യം ആശയവിനിമയ പ്രശ്‌നങ്ങൾ നേരിട്ടതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസുകാർ പിതാവുമായി സംസാരിച്ചു. മകൾ എങ്ങനെ ഗർഭിണിയായെന്ന് വിശദീകരിക്കാൻ പിതാവിനായില്ല. ലൈംഗിക പീഡനം നടന്നോയെന്നുള്ള കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് പിതാവ് പറഞ്ഞത്. പരാതി നൽകാനും ഇയാൾ വിസമ്മതിച്ചതോടെ പോലീസിന് സംശയം തോന്നി.
പിന്നീട് യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ 17-കാരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പിടികൂടിയ രണ്ടുപേരുടേതും പിതാവിന്റേതും ഉൾപ്പടെ സംശയിക്കപ്പെടുന്ന 17 പേരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ജനുവരി 27ന് ഫലം പുറത്ത് വന്നപ്പോൾ പിതാവിന്റേത് പോസിറ്റിവായി കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ വർഷം മാർച്ച് മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് ബലാത്സംഗം നടന്നതെന്ന് പോലീസ് പറഞ്ഞു.
In a shocking incident in Mumbai’s Cuffe Parade, a father was arrested for raping and impregnating his 20-year-old daughter, who is speech and hearing impaired. The arrest was made after a DNA test confirmed his paternity, providing scientific evidence of the crime. The local police recorded the arrest following the conclusive forensic report.


