25.5 C
Kottayam
Friday, September 27, 2024

ഭര്‍ത്താവ് വിദേശത്ത്, കൂട്ടുകാരന്റെ കൂടെ ആഡംബര കാറില്‍ കറങ്ങി നടന്ന കഞ്ചാവ് വില്‍പ്പനയും കള്ളവാറ്റും; അറസ്റ്റിലായ നിമ്മിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must read

ആലപ്പുഴ: മാവേലിക്കരയില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ കഞ്ചാവും,വ്യാജവാറ്റും, പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുവത്സരാഘോഷത്തിന് വിതരണം ചെയ്യുന്നതിനായാണ് വ്യാജ വാറ്റും കഞ്ചാവും പ്രതികള്‍ ശേഖരിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് തിരയുന്ന മുഖ്യപ്രതി ലിജു ഉമ്മന്റെയും, അറസ്റ്റിലായ സുഹൃത്ത് നിമ്മിയുടെയും പദ്ധതികള്‍ പോലീസ് വിദഗ്ദമായി പൊളിക്കുകയായിരുന്നു.

വ്യാജ വാറ്റു വിതരണം, കഞ്ചാവ് വിതരണം,നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയിലൂടെ സുഹൃത്ത് ലിജു ഉമ്മനുമൊത്ത് കൂട്ട് ബിസിനസ് നടത്തി വന്നിരുന്ന കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മി(32) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഒന്നാം പ്രതി പോനകം എബനേസര്‍ പുത്തന്‍ വീട്ടില്‍ ലിജു ഉമ്മന്‍ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി പി.എ.ബേബിയുടെയും നിര്‍ദ്ദേശാനുസരണം സ്പെഷല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.

വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ്, 3 പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റര്‍ ചാരായം, 2 കന്നാസുകളിലായി 30 ലിറ്റര്‍ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, വീടിന്റെ അടുക്കളയില്‍ നിന്ന് വാറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

അതേസമയം ഭര്‍ത്താവ് വിദേശത്ത് ആയിരുന്നതിനാല്‍ ലിജുവിന്റെ ആഡംബര കാറില്‍ ചുറ്റി നടന്നായിരുന്നു ഇരുവരുടേയും ലഹരി മരുന്ന് വില്‍പന. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പോലീസ് പരിശോധകളില്‍ നിന്ന് രക്ഷപെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് ലിജു ഉമ്മന്റെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയുടെ ഭര്‍ത്താവായ കായംകുളം സ്വദേശി വിദേശത്താണ്. രണ്ടു വര്‍ഷമായി ഇരുവരും സ്വരചേര്‍ച്ചയിലല്ല. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.

ഇതിനിടെ യുവതി പിടിയിലാകുമ്പോള്‍ നിസഹായരായത് എട്ടും നാലരയും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളാണ്. അമ്മയെ അറസ്റ്റു ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ കരയുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week