24.6 C
Kottayam
Tuesday, May 14, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; ഇടുക്കിയില്‍ പതിനെട്ടുകാരന്‍ പിടിയില്‍

Must read

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി ചേലച്ചുവട്ടിലെ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രേമം നടിച്ച് വശത്താക്കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് പീഡിപ്പിച്ചിരുന്നത്. ഒരു വര്‍ഷമായി ഇത് ആരും അറിഞ്ഞിരുന്നില്ല.

എല്ലാവരും ഉറക്കത്തിലാവുന്നതോടെയാണ് ബൈക്കിലെത്തുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി പത്തു മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വച്ചശേഷം പെണ്‍കുട്ടിയെ പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും. ശേഷം പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പ് തന്നെ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഇവര്‍ ഉണരാന്‍ താമസിച്ചു. ഇതോടെ ഇരുവരും അങ്കലാപ്പിലായി.

നേരം പുലര്‍ന്നതോടെ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടില്‍തന്നെ പെണ്‍കുട്ടിയെ ഇയാള്‍ സുരക്ഷിതയാക്കി കിട്ടിലിനടിയില്‍ ഇരുത്തി. എന്നാല്‍, ഏഴു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിയില്‍ നോക്കിയപ്പോള്‍ മകളെ കാണാനില്ല. തുടര്‍ന്ന് ചുറ്റുപാടും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയുടെ മാതാവ് ഇടുക്കി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.

ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വച്ച് പോലീസ് തിരഞ്ഞു. ടവര്‍ ലൊക്കേഷന്‍ അടുത്തുതന്നെ ആയിരുന്നു. ഉടന്‍ പോലീസ് സംഘം പുറപ്പെട്ടു. ചെന്നത് പ്രതിയുടെ വീട്ടിലായിരുന്നു. പോലീസ് എത്തിയതോടെ പതിനെട്ടുകാരന്റെ വീട്ടുകാര്‍ പരിഭ്രമിച്ചു. അവര്‍ പെണ്‍കുട്ടി വീട്ടിലുള്ള വിവരം അറിഞ്ഞിരുന്നില്ല. മുറിയില്‍ കട്ടിലിന് അടിയില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരിന്നു. അപ്പോഴാണ് ദേവന്റെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഒരു വര്‍ഷമായി നടന്നിരുന്ന പീഡനവിവരം അറിയുന്നത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്ന യുവാവ് ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുകയാണ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week