മുകേഷിന് സ്ത്രീകൾ മോശം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു, ചോദിച്ചാൽ ഓർമ്മയില്ലന്ന് പറയും!

കൊച്ചി നടന്‍,രാഷ്ട്രീയ നേതാവ്,്അമ്മ സംഘടനയുടെ ഭാരവാഹി തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് മുകേഷിന്റേത് രാഷ്ട്രീയ രംഗത്തേക്ക് കടന്നതിനാല്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞവുമില്ല.മുകേഷിനൊപ്പം പ്രശസ്തയാണ് നര്‍ത്തകി കൂടിയായ ഭാര്യ മേതില്‍ ദേവിക.സമൂഹത്തില്‍ നിന്നും താരത്തിനു നേരിടേണ്ടി വരുന്ന പലതരം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് ദേവികയിപ്പോള്‍.

നിരവധി സ്ത്രീകള്‍ മുകേഷിന് അനാവശ്യ സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അത്തരത്തിൽ ഉള്ളവരെ മുകേഷ് ബ്ലോക്ക്‌ ചെയ്യാറാണ് പതിവെന്നും ദേവിക പറയുന്നു. എന്നാൽ ഇതിന് ഒന്നും ക്യാമ്പയിൻ നടന്നില്ലെന്നും സ്ത്രീയെന്ന നിലയിൽ ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം വരാറുണ്ടെന്നും ദേവിക പറയുന്നു.

മുകേഷിനെതിരായി ചില ആരോപണങ്ങളുയര്‍ന്നപ്പോള്‍ സംഭവിച്ചതെന്ന് മുകേഷിനോട്‌ ചോദിച്ചപ്പോൾ തനിക്ക് ഓർമയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.മുകേഷ് തന്നോട് നുണ പറയില്ലെന്നും ഇ കാര്യങ്ങൾ കേട്ടപ്പോൾ മുതൽ അദ്ദേഹം വിഷമത്തിലാണെന്നും ദേവി പറഞ്ഞു. പത്തൊൻപത് വർഷം മുൻപ് നടന്ന കാര്യങ്ങളിൽ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്ന ആളുകൂടിയാണ് മുകേഷ്. മോശം അനുഭവങ്ങളുണ്ടാകുമ്പോൾ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവി കൂട്ടിച്ചേർത്തു.

സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി.

2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി.ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News