25.1 C
Kottayam
Monday, October 7, 2024

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

Must read

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരണം പങ്കിട്ടവർ. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും നേട്ടത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ പുരസ്കാര പ്രഖ്യാപന കമ്മിറ്റി വ്യക്തമാക്കി.

ഇരുവരുടേയും കണ്ടെത്തൽ "ജീവജാലങ്ങള്‍ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു" എന്ന് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പ്രഖ്യാപനത്തില്‍ നോബൽ കമ്മിറ്റി വ്യക്തമാക്കി.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഒരേ ജീനുകളാണെങ്കിലും, പേശികളും നാഡീകോശങ്ങളും പോലെ വ്യത്യസ്ത തരം കോശങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കോശങ്ങൾക്ക് ആവശ്യമായ ജീനുകളെ മാത്രം "സ്വിച്ച് ഓൺ" ചെയ്യാൻ അനുവദിക്കുന്ന ജീൻ റെഗുലേഷൻ മൂലമാണ് ഇത് സാധ്യമാകുന്നത്. ആംബ്രോസും റവ്കുനും ചേർന്ന് മൈക്രോ ആർ എൻ എ കണ്ടുപിടിച്ചത് ഈ നിയന്ത്രണം സംഭവിക്കുന്ന ഒരു പുതിയ വഴി വെളിപ്പെടുത്തുകയായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അപൂർവ്വമായ നേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണയും രണ്ടുപേർക്കായിരുന്നു വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. ഹംഗരിക്കാരിയായ കാറ്റലിൻ കാരിക്കോ , അമേരിക്കക്കാരനായ ഡ്രൂ വെ‌യ്സ്മാൻ എന്നിവരായിരുന്നു പുരസ്താര ജേതാക്കള്‍. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. വാക്സീനുകളിൽ സഹായകരമായ എം ആർ എൻ എയുമായി (മെസഞ്ചർ ആർ എൻ എ) ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പഠനം.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയസ്മാനും നടത്തിയത്. ഇതുവരെയായി ആകെ 114 തവണയായി 227 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാരടങ്ങുന്ന നൊബേൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നൊബേല്‍ പുരസ്കാരങ്ങളില്‍ ആദ്യം പ്രഖ്യാപിക്കുന്നത് വൈദ്യശാസ്ത്ര നോബേലാണ്. അടുത്തതായി ചൊവ്വാഴ്ച ഊർജതന്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നിവയും പിന്നാലെ ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മയക്കുമരുന്ന് പാര്‍ട്ടി; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ്‌ ചോദ്യംചെയ്യും

കൊച്ചി: കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദർശൻ. കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ്...

വമ്പൻ സ്വീകരണമൊരുക്കി ഏറ്റുമാനൂർ – യാത്രക്കാർ; നെഞ്ചിലേറ്റി പുതിയ മെമു സർവീസ്

കോട്ടയം :കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ...

വിമാനത്തിലെ സ്ക്രീനിൽ ‘അശ്ലീല സിനിമ’ യാത്രക്കാർ അസ്വസ്ഥർ, വീഡിയോ നിർത്താൻ കിണഞ്ഞ് ശ്രമിച്ച് ക്യാബിൻ ക്രൂ; ഒടുവില്‍ സംഭവിച്ചത്‌

സിഡ്നി: ഉയരത്തിൽ പറക്കവെ വിമാനത്തിലെ യാത്രക്കാരുടെ മുമ്പിലെ മിനി ടി.വി. സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ. 500-ലധികം യാത്രക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ജപ്പാനിലെ ഹനേഡയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. സാങ്കേതിക...

അ‌ലൻ വാക്കർ പരിപാടിയ്ക്കിടെ മനഃപൂർവം തിക്കുംതിരക്കും; ഫോണുകൾ കൂട്ടത്തോടെ മോഷണംപോയി

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ ഞായറാഴ്ച നടന്ന പ്രശസ്ത ഡിജെ അ‌ലൻ വാക്കറുടെ പരിപാടിയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ മോഷണം പോയതായി പരാതി. പരിപാടിയ്ക്കിടെ ഫോണുകൾ നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുളവുകാട്...

ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് തീപ്പിടിച്ചു, പിന്നാലെ വാഹനത്തിൽ വന്നവർ ബസ് നിർത്തിച്ചു; വലിയ അപകടം ഒഴിവായി

പുനലൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി. ബസിന് തീപ്പിടിച്ചു. ഉടന്‍ ബസ് നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ അപായമുണ്ടായില്ല. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തിങ്കളാഴ്ച രണ്ടരയോടെയാണ് സംഭവം. ഡീസല്‍ ചോര്‍ച്ചയാണ് കാരണമെന്ന് കരുതുന്നു. നിറയെ യാത്രക്കാരുമായി പുനലൂരില്‍...

Popular this week