24.2 C
Kottayam
Saturday, June 6, 2026

അവിശ്വസനീയം..ആവേശം വാനോളം! ഇരട്ടസെഞ്ചുറിയായി മാക്‌സ്വെല്ലിന്റെ വിളയാട്ടം,അഫ്ഗാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

Must read

മുംബൈ: ഏകദിന ലോകകപ്പിലെ ആവേശ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു മുന്നിൽ വിജയമാഘോഷിക്കാൻ വെമ്പിനിന്ന അഫ്ഗാൻ ബോളർമാർ ഗ്ലെൻ മാക്സ്‌വെൽ (201*) എന്ന പോരാളിക്കു മുന്നിൽ മുട്ടുമടക്കി.

ഉറപ്പാക്കിയ ജയം തട്ടിപ്പറിച്ച മാക്സ്‌വെലിന്റെ അസാധാരണ പ്രകടനത്തിനു മുന്നിൽ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ അഫ്ഗാൻ താരങ്ങൾക്കായുള്ളൂ. 91 റൺസ് നേടുന്നതിനിടെ ഏഴു വിക്കറ്റു നഷ്ടപ്പെട്ട ഓസീസിനെ മാക്സ്‌വെൽ ഒറ്റയ്ക്ക് ചുമലിലേറ്റി. 128 പന്തുകൾ നേരിട്ട മാക്സ്‌വെൽ 10 സിക്സും 21 ഫോറും സഹിതം 201 റൺസാണ് അടിച്ചു കൂട്ടിയത്.

കളി തീരാന്‍ 19 പന്തുകൾ അവശേഷിക്കേ മാക്സ്‌വെൽ വിജയറൺ കുറിച്ചു. ജയത്തോടെ ഓസ്ട്രേലിയ സെമി ബർ‌ത്ത് ഉറപ്പിച്ചു. സ്കോർ: അഫ്ഗാനിസ്ഥാൻ – 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291. ഓസ്ട്രേലിയ 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നിലയുറപ്പിക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) ഇക്രം അലിഖിലിന്റെ കൈകളിലെത്തിച്ച് നവീനുൽ ഹഖാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആറാം ഓവറിൽ സ്കോർ 43ൽ നില്‍ക്കേ മിച്ചൽ മാർഷ് (11 പന്തിൽ 24) പുറത്തായി. ഇത്തവണയും നവീനുൽ ഹഖാണ് വിക്കറ്റ് നേടിയത്. ഒൻപതാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഡേവിഡ് വാർണറും (29 പന്തിൽ 18) ജോഷ് ഇംഗ്‌ലിസും (0) പുറത്തായി. മാർനസ് ലബുഷെയ്ൻ (28 പന്തിൽ 14), മാർക്കസ് സ്റ്റോയിനിസ് (ഏഴ് പന്തിൽ ആറ്), മിച്ചൽ സ്റ്റാര്‍ക്ക് (ഏഴ് പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. 

- Advertisement -

19–ാം ഓവറിൽ 7ന് 91 എന്ന നിലയിലേക്ക് ഓസീസ് തകർന്നു. ഇവിടെനിന്നാണ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ കൂട്ടുപിടിച്ച് മാക്സ്‌വെൽ ഇന്നിങ്സ് പടുത്തുയർത്തിയത്. ഇതിനിടെ കിട്ടിയ അവസരത്തിൽ മാക്സ്‌വെല്ലിനെ അഫ്ഗാൻ ഫീൽഡർ വിട്ടുകളഞ്ഞതിന് നൽകേണ്ടിവന്നത് വലിയ വിലയാണ്. ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് മാക്സ്‌വെല്‍ കുറിച്ചത്. 

- Advertisement -

അഫ്ഗാനിസ്ഥാനു വേണ്ടി നവീനുൽ ഹഖ്, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റു വീതം നേടി. ഈ ലോകകപ്പിൽ ഇനി അഫ്ഗാന് തിരിച്ചുവരാനുള്ള അവസരം ഇല്ലെന്നു വേണം കരുതാൻ. അടുത്ത മത്സരത്തിൽ അവർക്ക് നേരിടാനുള്ളത് കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ്. ബംഗ്ലദേശിനെതിരെയാണ് ഓസീസിന്റെ മത്സരം.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 291 റൺസെടുത്തത്. ഇബ്രാഹിം സദ്രാന്റെ സെഞ്ചറിക്കരുത്തിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 143 പന്തുകൾ നേരിട്ട സദ്രാൻ 129 റൺസെടുത്തു പുറത്താകാതെനിന്നു. 131 പന്തുകളിൽനിന്നാണ് സദ്രാൻ സെഞ്ചറി തികച്ചത്. ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week