കാരക്കാസ്: വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ. തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.
ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.1 ആയിരുന്നു, കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്ററോളം ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിനു ശേഷം 7.5 തീവ്രതയുള്ള ഇതിലും വലിയ ഭൂചലനം ഉണ്ടായതായി
യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ആയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. യുഎസ്-പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വിർജിൻ ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂചലനത്തിൽ കാരക്കാസിലെ കെട്ടിടങ്ങൾ ഉലഞ്ഞു. ആളുകൾ പുറത്തേക്കോടി. മതിലുകളും മറ്റും തകർന്നു വീണതിന്റെയടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പെടായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയാസ്ദാഡോ കാബെല്ലോ പറഞ്ഞു.
കാരക്കാസിലെ അൾട്ടമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴി നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.


