28.4 C
Kottayam
Saturday, June 6, 2026

മാവോയിസ്റ്റ് സാന്നിദ്ധ്യം! പണിയെടുക്കാനാകുന്നില്ല; വയനാട് കമ്പമലയിൽ പണിമുടക്കി തോട്ടം തൊഴിലാളികൾ

Must read

മാനന്തവാടി: നിരന്തരം മാവോയിസ്റ്റുകൾ എത്തി അക്രമം നടത്തുന്നത് മൂലം തങ്ങളുടെ തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെട്ടതായി കമ്പമലയിലെ എസ്റ്റേറ്റ് തൊഴിലാളികൾ. രണ്ടുതവണയാണ് കമ്പമലയിലെ വനവികസന സമിതിക്ക് കീഴിലുള്ള തേയില തോട്ടങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയത്.

ആദ്യതവണ എത്തിയ അഞ്ചംഗ സംഘം കെഎഫ്ഡിസിയുടെ ഓഫീസിന്റെ ജനൽ ചില്ലുകളും ഓഫീസിനുള്ളിലെ ഫർണിച്ചറും കമ്പ്യൂട്ടറും അടക്കം തകർത്താണ് സായുധ മാവോയിസ്റ്റ് സംഘം സ്ഥലം വിട്ടത്. ഇതു കഴിഞ്ഞ് ബുധനാഴ്ച വീണ്ടും എത്തിയ ഇതേ സംഘം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ അടക്കം അടിച്ചു തകർക്കുകയായിരുന്നു.

അക്രമം ചോദ്യംചെയ്ത ചില തൊഴിലാളികളുമായി സംഘത്തിലുള്ളവർ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് തങ്ങൾക്ക് തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങുന്നത് ഭീതിയായി മാറിയതെന്ന് തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു.

കെഎഫ്ഡിസി അധികൃതരോട് തങ്ങൾക്ക് തൊഴിലെടുക്കാനുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഓഫീസിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി. 142 ഓളം വരുന്ന തൊഴിലാളികളാണ് വ്യാഴാഴ്ച വനവികസന സമിതിയുടെ ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും എസ്റ്റേറ്റ് അധികൃതർ സംരക്ഷണം നൽകണമെന്നുമായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. എസ്റ്റേറ്റിന് സമീപത്തെ വനത്തിൽ നിന്നാണ് മാവോയിസ്റ്റുകൾ എത്തിയത്. ഓരോ തവണ എത്തിയപ്പോഴും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അക്രമം നടത്തിയത്.

- Advertisement -

കമ്പമലയിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ചയും പോലീസ് വ്യാപക തെരച്ചിലാണ് മാവോയിസ്റ്റ് സംഘത്തിനായി നടത്തിയത്. എന്നാൽ സംഘം എവിടേക്ക് പോയെന്നോ ഏതുവഴി നീങ്ങിയെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും അധികാരികൾക്ക് വ്യക്തത വരുത്താനായിട്ടില്ല.

- Advertisement -

മാവോയിസ്റ്റ് സംഘമെത്തിയതോടെ സ്തീകളടക്കമുള്ള തൊഴിലാളികൾ ഭീതിയോടെയാണ് ജോലിക്കിറങ്ങിയതെന്ന് പറയുന്നു. കഴിഞ്ഞ 28-ാം തീയതിയാണ് മാവോയിസ്റ്റുകൾ വനവികസന സമിതിയുടെ ഓഫീസ് അടിച്ചുതകർത്തത്. അടിക്കടി മാവോയിസ്റ്റുകൾ ഈ മേഖലയിൽ എത്തുന്നത് ഇവിടുത്തെ തൊഴിലാളി ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week