മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പോലീസിന്റെ പിടിയിലായി. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് അറസ്റ്റിലായത്. പലപ്പോഴായി 19 ലക്ഷം രൂപയാണ് ഇയാൾ സ്ത്രീയിൽ നിന്നും കൈക്കലാക്കിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ പ്രതി വലയിലായത്.
കഴിഞ്ഞ 2020-ൽ പത്രപ്പരസ്യത്തിൽ നൽകിയിരുന്ന ഒരു ഫോൺ നമ്പറിലൂടെ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി ഈ സ്ത്രീയുമായി പരിചയപ്പെടുന്നത്. പിന്നീട് ചങ്ങനാശ്ശേരി സ്വദേശി ‘അഫ്സൽ’ എന്ന വ്യാജപേര് ധരിച്ച് ഇയാൾ ഇവരുടെ വീട്ടിലെത്തുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് നിരന്തരം വീട്ടിലെത്തിയിരുന്ന ഇയാൾ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് സ്ത്രീ വ്യക്തമാക്കിയതോടെയാണ് വിവാഹ വാഗ്ദാനം നൽകി ഇയാൾ ഇവരെ അനുനയിപ്പിച്ചത്.
വിവാഹം കഴിക്കാമെന്ന വ്യാജേന പിന്നീട് സ്ഥിരമായി സ്ത്രീയുടെ വീട്ടിലെത്തിയിരുന്ന പ്രതി, പലവിധ ആവശ്യങ്ങൾ പറഞ്ഞ് പലതവണയായി 19 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. അടുത്തിടെ 2026 ജൂൺ മാസം മുതൽ പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം തോന്നിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് സ്ത്രീ തിരിച്ചറിയുന്നത്. തുടർന്ന് താൻ നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ കൊലവിളി നടത്തുകയും ജീവന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
English Summary
The Mannar police arrested K.M. Basheer (48), a native of Parumala, for repeatedly sexually assaulting a widow under the pretext of marriage and swindling ₹19 lakh from her. The accused initially befriended the woman in 2020 through a newspaper advertisement, using the fake identity of ‘Afsal’ from Changanassery. When she threatened to approach the police after a sexual assault attempt, he trapped her with a marriage promise. The fraud came to light in June 2026, and when the victim demanded her money back, he threatened to kill her, leading to his arrest based on a complaint filed with the Chengannur DySP.


