27.5 C
Kottayam
Sunday, June 7, 2026

‘ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല’; മല്ലിക

Must read

കൊച്ചി:ഫഹദ് ഫാസിൽ കഴിഞ്ഞാൽ യുവ നടൻമാരിൽ ഒട്ടും ഹേറ്റേഴ്സ് ഇല്ലാത്ത നടൻ ഇന്ദ്രജിത്ത് ആയിരിക്കും. അഭിനയത്തിന്റെ റെയ്ഞ്ച് അളന്ന് നോക്കിയാൽ സാക്ഷാൽ സുകുമാര പുത്രൻ എന്ന വിശേഷണത്തിന് നൂറ് ശതമാനം അർഹനാണ് അദ്ദേഹം.

സ്വഭാവിക അഭിനയത്തിൽ ചിലപ്പോഴെല്ലാം പൃഥ്വിരാജിനെക്കാൾ ഒരു പണത്തൂക്കം മുന്നിലാണ് ഇന്ദ്രജിത്തെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ആ അഭിനയശേഷി മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല.

2002ൽ മീശമാധവനിലെ വില്ലനായ ഈപ്പൻ പാപ്പച്ചിയെ സ്വീകരിക്കുമ്പോൾ ഇന്ദ്രജിത്തിന് പ്രായം ഇരുപത്തിരണ്ട് മാത്രമായിരുന്നു. സിനിമയിൽ വലിയ അനുഭവശേഷി ഒന്നുമില്ലാത്ത ആ കാലത്ത് തെല്ലും പതറാതെ ആ വേഷം ഇന്ദ്രജിത്ത് മികച്ചതാക്കി.

2006ൽ വീണ്ടും ലാൽ ജോസ് എന്ന സംവിധായകൻ മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയിൽ നിന്ന് ക്ലാസ്മേറ്റ്സിലെ പയസാകാനും ഇന്ദ്രജിത്തിനെ തെരെഞ്ഞെടുത്തതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല.

- Advertisement -

വില്ലൻ വേഷവും ഹാസ്യ നായക വേഷവും എല്ലാം ഇന്ദ്രജിത്ത് എന്ന നടനിൽ സുരക്ഷിതമായിരുന്നെങ്കിലും വേണ്ടവിധത്തിൽ അതൊന്നും മുഴുവനായും ഇന്നും ഉപയോഗപ്പെട്ടിട്ടില്ല. നായകനിലെ കഥകളിക്കാരനായ വരദനുണ്ണി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ, ആമേനിലെ ഫാദർ വട്ടോളി തുടങ്ങിയ വേഷങ്ങളെല്ലാം ഇന്ദ്രജിത്തിലെ പ്രതിഭ വിളിച്ചോതുന്നവയായിരുന്നു.

- Advertisement -

ആദ്യ കാലങ്ങളിൽ നായക, സഹനായക, ഹാസ്യ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും സിനിമയിൽ സജീവമായിരുന്ന സിദ്ധിഖ്, സായ് കുമാർ, വിജയരാഘവൻ തുടങ്ങിയ അഭിനേതാക്കളുടെ കഴിവ് പൂർണ്ണമായും മലയാള സിനിമ കണ്ടത് രണ്ടായിരത്തിന് ശേഷം അവർ പകർന്നാടിയ പല മികച്ച ക്യാരക്ടർ റോളുകളിലൂടെയാണ്.

ഇന്നത്തെ യുവനടൻമാരിൽ ഈ മൂവരുടെ സ്ഥാനത്തോളം വളരാനുള്ള കഴിവ് ഇന്ദ്രജിത്ത് എന്ന നടനിലുണ്ട്. നടനെന്നതിലുപരി ഇന്ദ്രജിത്തിലെ മനുഷ്യനേയും മലയാളിക്ക് ഇഷ്ടമാണ്.

2018ലെ വെള്ളപ്പൊക്ക സമയത്താണ് താൻ വെറുമൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹികൂടിയാണെന്ന് മറ്റുള്ളവർക്ക് അദ്ദേഹം മനസിലാക്കിക്കൊടുത്തത്. ഭാര്യ പൂർണിമക്കൊപ്പം അൻപോട് കൊച്ചി എന്ന സംഘടനയോടൊപ്പം ചേർന്ന് രാപ്പകലില്ലാതെ അധ്വാനിച്ചിരുന്നു.

- Advertisement -

ഇപ്പോഴിത ഇന്ദ്രജിത്തിനെ കുറിച്ചും അദ്ദേഹം സിനിമയിൽ ഒതുക്കപ്പെടാനുള്ള കാരണത്തെ കുറിച്ചും മല്ലിക സുകുമാരൻ പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൗമു​ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ തുറന്ന് പറച്ചിൽ. ‘ഇന്ദ്രൻ എന്നെപ്പോലെയാണ്.’ ‌

‘ശുദ്ധ അസംബദ്ധം ആരേലും വന്ന് പറഞ്ഞാലും എനിക്കും തോന്നും ഇതൊന്നും ശരിയാവില്ലെന്ന്. പക്ഷെ വിഷമിപ്പിക്കുന്ന തരത്തിൽ എതിരെ നിൽക്കുന്ന ആൾക്ക് മറുപടി കൊടുക്കില്ല.’

‘ഇത് ഒന്നുകൂടി ആലോചിക്കുന്നതല്ലേ നല്ലത് എന്നൊക്കെ എതിരെ നിൽക്കുന്ന ആളോട് ഒരു നയത്തിൽ പറയും. ഞാനും ഇന്ദ്രനും അങ്ങനെയാണ് പറയാറുള്ളത്. ഇന്ദ്രന്റേയും എന്റേതും നയത്തിലുള്ള സംസാരമാണ്. പിന്നീട് എനിക്ക് തോന്നി സിനിമയിൽ ഞങ്ങളുടെ ഈ നയം വലിയ പ്രയോ​ജനം ചെയ്തിട്ടില്ലെന്ന്.’

‘എനിക്ക് മാത്രമല്ല ഇന്ദ്രനും ചെയ്തിട്ടില്ല. കൂടുതൽ നയജ്ഞനായാൽ ഇവിടുത്തെ സ്ഥിതി അറിയാമല്ലോ…. തോളിൽ കയറി ഇരിക്കും ആളുകൾ. ഇപ്പോൾ അത് മനസിലായതുകൊണ്ട് ഇന്ദ്രനും തീരുമാനങ്ങളൊക്കെ കുറച്ച് കൂടി കർക്കശമാക്കി.’

‘ആരേയും ബുദ്ധിമുട്ടിക്കേണ്ടല്ലോ വിഷമിപ്പിക്കണ്ടല്ലോ എന്നാണ് അവൻ അങ്ങനെ സംസാരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷെ തിരിച്ച് ആ നന്ദിയോ സ്നേഹമോ കിട്ടത്തില്ല. അത് സിനിമയിലുമില്ല രാഷ്ട്രീയത്തിലുമില്ല.’

‘സിനിമയിലും രാഷ്ട്രീയത്തിലും സ്നവേഹിക്കുന്നവരെ തിരിച്ച് ചീത്ത വിളിക്കുന്ന രം​ഗമാണ്. അഭിനയം കുറച്ച് ജീവിതത്തിലും വേണം. നയം കൂടുതലായാലും കുഴപ്പമാണ് ഒട്ടും ഇല്ലെങ്കിലും കുഴപ്പമാണ്’ മല്ലികാ സുകുമാരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week