24 C
Kottayam
Sunday, June 7, 2026

ഒരു വട്ടം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പാര്‍ട്ടി ചിഹ്നം മറ്റൊരാള്‍ക്ക് നല്‍കി തന്നെ നൈസായി ഒഴിവാക്കി : വൈറലായി മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ്

Must read

തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പാരവെയ്ക്കലും തമ്മില്‍ തല്ലും ഗ്രൂപ്പ് പോരിലുമാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ഗ്രൂപ്പ് പോരിന്റെ പേരില്‍ അവസാന നിമിഷത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

അവസാന നിമിഷം വരെ സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പു നല്‍കുകയും ഒരു വട്ടം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പാര്‍ട്ടി ചിഹ്നം മറ്റൊരാള്‍ക്ക് നല്‍കി തന്നെ ഒഴിവാക്കിയതാണ് വേദനയ്ക്കിടയാക്കിയതെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലാണ് നിഷ സോമന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ പത്രിക നല്‍കിയിരുന്നത്. നിഷ സോമനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ തീരുമാനം.

ഇതനുസരിച്ച് ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തും നല്‍കി. തുടര്‍ന്നു ഡിസിസി പ്രസിഡന്റ് നിഷയെ ഫോണില്‍ വിളിച്ച് ചിഹ്നം കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

- Advertisement -

ഇതിനിടെയാണ് ചിഹ്നം മറ്റൊരാള്‍ക്കു നല്‍കിയതായി അവസാന നിമിഷം അറിയുന്നത്.മല്‍സരിക്കാന്‍ അനുമതി ലഭിച്ച നിഷ സോമന്‍ വാര്‍ഡില്‍ ഫ്‌ളക്‌സുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.

- Advertisement -

എന്നാല്‍ ഇന്നലെ വൈകുന്നേരം നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്പാണ് കൈപ്പത്തി ചിഹ്നം വാര്‍ഡിലെ മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കിയതായി ഇവര്‍ അറിയുന്നത്. തുടര്‍ന്നു പത്രിക പിന്‍വലിക്കുകയും ചെയ്തു.

മികച്ച സംഘാടകയും വാഗ്മിയുമായ നിഷ സോമന്‍ കഴിഞ്ഞ തവണ നഗരസഭയില്‍ മല്‍സരിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അന്ന് സീറ്റ് നല്‍കിയിരുന്നത്.

ഗ്രൂപ്പ് പോരിന്റെ പേരില്‍ മഹിള കാണ്‍ഗ്രസ് നേതാവിന് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. കമന്റുകളില്‍ ഡിസിസിക്കെതിരേ രൂക്ഷ പ്രതികരണമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week