24 C
Kottayam
Thursday, June 4, 2026

ചില സത്യങ്ങള്‍ ഇങ്ങനെയാണ്, എത്ര ആഴത്തില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും, മാതൃഭുമി പോലും പറയും; എം.ബി രാജേഷ്

Must read

വ്യാജപ്രചരണങ്ങള്‍ക്കിടയില്‍ ഇടക്കെല്ലാം ഇത്തരം വസ്തുനിഷ്ഠമായ വാര്‍ത്ത കൊടുക്കുന്നതിന് മാതൃഭൂമി പത്രം അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് എംബി രാജേഷ്. അതേസമയം പത്ത് ജില്ലകളിലെ പോളിങ് കഴിയുന്നതുവരെ ഈ സത്യം പുറത്തു പറയാതിരിക്കാന്‍ പത്രം പുലര്‍ത്തിയ മുന്‍കരുതലും കൗശലവും അപാരമെന്നും രാജേഷ് പറയുന്നു. എല്‍പി സ്‌കൂള്‍ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി വാര്‍ത്തയെ കുറിച്ചാണ് രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചില സത്യങ്ങള്‍ ഇങ്ങനെയാണ്. എത്ര ആഴത്തില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും.

എല്‍ പി സ്‌കൂള്‍ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികള്‍ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാന്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ജടഇ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

- Advertisement -

എന്താണ് നിയമനം സര്‍വ്വകാല റെക്കോഡിലെത്താന്‍ കാരണം? മൂന്ന് അദ്ധ്യയന വര്‍ഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ കൂടി ! ഇങ്ങനെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ?

- Advertisement -

എന്തുകൊണ്ട് 5 ലക്ഷം കുട്ടികള്‍ കൂടി ? പൊതു വിദ്യാലയങ്ങള്‍ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി. യു.ഡി.എഫിന്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും.

അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷന്‍ ഫാള്‍ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകര്‍ ജോലി നിലനിര്‍ത്താന്‍ വെക്കേഷനില്‍ കുട്ടികളെ പിടുത്തക്കാരായിരുന്ന ‘ പഴയ നല്ല കാലം’ ഡഉഎ തിരിച്ചു കൊണ്ടുവരും.

എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോര്‍ക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവില്‍ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത്.
നല്ല വാര്‍ത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. ‘ആവശ്യമുണ്ട് അദ്ധ്യാപകരെ ‘ എന്ന തലക്കെട്ടില്‍ ഒറ്റനോട്ടത്തില്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നല്‍കുന്നത് എഡിറ്റോറിയല്‍ ഡെസ്‌കാണല്ലോ.

- Advertisement -

പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാന്‍ പുലര്‍ത്തിയ മുന്‍കരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാര്‍ത്ത അഭിനന്ദനമര്‍ഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week