ലക്നൗ : പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്നാരോപിച്ച് നവവരനും സഹോദരനും അറസ്റ്റിൽ. മൊറാദാബാദ് സ്വദേശികളായ റാഷിദ്, ഇയാളുടെ സഹോദരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് നടപടി.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് മൊറാദാബാദ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഞ്ച് മാസങ്ങൾക്ക് മുൻപായിരുന്നു പെൺകുട്ടിയും റാഷിദുമായുള്ള വിവാഹം. വിവാഹത്തിന് മുൻപ് റാഷിദും സഹോദരനും ചേർന്ന് നിർബന്ധിപ്പിച്ച് പെൺകുട്ടിയെ മതം മാറ്റിയിരുന്നതായി മാതാവിന്റെ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News