24.4 C
Kottayam
Sunday, September 29, 2024

ഇന്‍ഡിഗോ പറന്നാലും അപ്പം എന്ന് പറഞ്ഞാലും ചിരി: സിപിഎമ്മിനെ ട്രോളിക്കൊന്ന്‌ രമേഷ് പിഷാരടി

Must read

തൃശൂര്‍:സി.പി.എമ്മിനെതിരെ പരിഹാസവും രൂക്ഷവിമർശനവുമുയർത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. യൂത്ത് കോൺ​ഗ്രസ് സമ്മേളനവേദിയിലാണ് പിഷാരടിയുടെ പ്രതികരണം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺ​ഗ്രസിന്റെ ആശയമെന്ന് രമേഷ് പിഷാരടി പറഞ്ഞു. പഴയൊരു പുസ്‌തകവും കെട്ടിപ്പിടിച്ച് നാളെ സ്വർഗ്ഗം വരും എന്ന് പറഞ്ഞിരിക്കുന്നതല്ല കോൺഗ്രസിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം വേദിയിലും സദസിലുമുള്ളവരെ ചിരിപ്പിക്കുന്ന പ്രസംഗമായിരുന്നു പിഷാരടി നടത്തിയത്. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു.

പിഷാരടിയുടെ വാക്കുകൾ: 

‘‘ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കയ്യടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കയ്യടി ജനുവിനാണ്. നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞും കേട്ടും ബസ്സിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. ഇതിനിപ്പോൾ നിങ്ങൾ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല. നിങ്ങൾ കയ്യടിച്ചില്ലെങ്കില്‍ നാളെ നിങ്ങൾക്ക് പണിതരാമെന്ന് ഈ വേദിയിലിരിക്കുന്ന ഒരാളും ആരോടും പറയാൻ പോകുന്നില്ല.സിനിമാ മേഖലയിൽ നിന്ന് ഞാനും കമൽഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും.

എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനെന്നോട് വലിയ സ്നേഹമാണ്. ഒരുദിവസം ഇലക്‌ഷൻ അടുത്ത സമയത്ത് എന്നെ വിളിച്ചു. ‘നീ എന്താണ് ഓടിച്ചെന്ന് കോൺഗ്രസിൽ ചേർന്നത്.’’ ഞാൻ കലാലയകാലം മുതൽ കെഎസ്‌യുവിൽ ഉണ്ടായിരുന്നുവെന്ന് അവനോട് മറുപടി പറഞ്ഞു. ഇപ്പോള്‍ കോൺഗ്രസിന്റെ ആശയം എന്തെന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺഗ്രസ് പാർട്ടിയുടെ ആശയം. അല്ലാതെ നൂറ് നൂറ്റമ്പത് വർഷം മുമ്പ് ഇന്ന് ഈ ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത കാലത്ത് ഒരാൾ എഴുതിയ ബുക്കും കെട്ടിപ്പിടിച്ച്, ഒരു ദിവസം സ്വർഗം വരും എന്നു പറഞ്ഞു കെട്ടിപ്പിടിക്കാൻ എനിക്കാകില്ല എന്നാണ് ഞാൻ ആ ചോദ്യത്തിനും മറുപടി പറഞ്ഞത്.

നിനക്ക് സിനിമയും സ്റ്റേജ് പരിപാടിയും ഉള്ളതല്ലേ? ഇതിനെയൊക്കെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. സ്റ്റേജിൽ കയറി തമാശ ഉണ്ടാക്കിയാല്‍ പോരെ അതെല്ലേ ഏറ്റവും എളുപ്പമുള്ള കാര്യം എന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ഞാൻ പറഞ്ഞു, അതിനും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരെ മത്സരത്തിന് വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പം നിന്ന് തമാശ പറഞ്ഞ് ജയിക്കുക എളുപ്പമുള്ള കാര്യമല്ല.

ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുമ്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. വിമാനത്താവളത്തിനെതിരെയുള്ള സമരത്തെക്കുറിച്ച് ആലോചിച്ചാണോ ഇവർ ചിരിക്കുന്നതെന്നതാണ് എന്റെ ചിന്ത. നോക്കുമ്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡി​ഗോ എന്നെഴുതിവെച്ചിട്ടുണ്ട്. അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആം​ഗ്യം കാണിച്ച് ഞാൻ ആളുകളെ ശാന്തരാക്കി. എന്നിട്ട് ഞാൻ പറഞ്ഞു, ‘‘നിങ്ങൾ എന്റെ മിമിക്രി കേൾക്കണം ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞു. ട്രെയിൻ എന്നു കേട്ടതും പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു, ഞാനൊരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി. ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോംപറ്റീഷൻ നടക്കുകയാണ്. ആരൊക്കെയാണ് തമാശയുടെ രം​ഗത്തേക്കിറങ്ങിയതെന്നതിന് കയ്യും കണക്കുമില്ല.

കോൺഗ്രസ് പാർട്ടിയിൽ എന്തിനെന്ന് ഇവൻ ആദ്യം ചോദിച്ചതിന്റെ ഉത്തരം പറയാം. ചിലപ്പോള്‍ സർക്കാർ പരിപാടികളിലൊന്നും വിളിച്ചില്ലെന്നു വരും. എന്റെ ഭാഗത്തുനിന്ന് എന്നാൽ കഴിയുന്ന പിന്തുണ ചെയ്യുകയും പറയുകയും ചെയ്യേണ്ട സമയം ഇതാണ് എന്ന ബോധ്യം വന്നതുകൊണ്ടാണ് ഞാൻ ഈ പാർട്ടിക്കൊപ്പം നിൽക്കുന്നത്.’’–രമേശ് പിഷാരടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week