23.9 C
Kottayam
Thursday, June 4, 2026

പതിനെട്ടാം വയസില്‍ വിവാഹം കഴിഞ്ഞു, രണ്ടു തവണ അബോര്‍ഷനായി! പിന്നീട് ഗര്‍ഭിണിയായത് മുപ്പതാം വയസില്‍; മനസ് തുറന്ന് ലക്ഷ്മിപ്രിയ

Must read

മലയാളികള്‍ക്ക് ഏറെ സുപരിചിതയും അതിലുപരി പ്രിയങ്കരിയുമായ താരമാണ് ലക്ഷ്മി പ്രിയ. ഹാസ്യകഥാപാത്രങ്ങളിലൂടെ മാത്രം മലയാളികള്‍ കണ്ടു ശീലിച്ച ലക്ഷ്മിപ്രിയയുടെ ജീവിതം അത്ര തമാശ നിറഞ്ഞതല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തന്റെ കുടുംബ ജീവിതത്തില്‍ നേരിട്ട കഷ്ടാപ്പാടുകളെ കുറിച്ചും ദുരനുഭവങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തില്‍ നേരിട്ട കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് ലക്ഷ്മിപ്രിയ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

പതിനെട്ടാം വയസ്സിലായിരുന്നു നടി വിവാഹിത ആയത്. അന്ന് ഭര്‍ത്താവ് ജയേഷിന് പ്രായം 28. ഭര്‍ത്താവിന് തന്നെക്കാള്‍ പത്ത് വയസ്സ് കൂടുതല്‍ ആയിരുന്നു എങ്കിലും സന്തുഷ്ടമായിരുന്നു കുടുംബ ജീവിതം എന്നും നടി പറയുന്നു. ഇതിനിടെ രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ആയി. പിന്നീട് സിനിമയുടെ തിരക്കു കളിലേക്ക് കടന്നതോടെ കുഞ്ഞ് എന്ന ചിന്ത തത്കാലത്തേക്ക് മാറ്റിവെച്ചു.

ജീവിതത്തില്‍ ഏറ്റവും കുത്തുവാക്കുകളും സഹതാപവും കേട്ടത് കുഞ്ഞിന്റെ പേരിലാണെന്നും നടി പറയുന്നു. എന്നാല്‍ കുഞ്ഞിന് ജീവിക്കാനുള്ള സൗകര്യം കൂടി ഒരുക്കണമെന്ന ചിന്തയും ഉണ്ടായിരുന്നു. അങ്ങിനെ 12 വര്‍ഷത്തിന് ശേഷം മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയായത് മുതല്‍ പ്രാര്‍ത്ഥനയായിരുന്നു എന്നും നടി പറഞ്ഞു.

എന്നാല്‍ വിധി വീണ്ടും പരീക്ഷിക്കാന്‍ ആരംഭിച്ചു. മൂന്നാമത്തെ ആഴ്ച കഴിഞ്ഞത് മുതല്‍ ബ്ലീഡിംഗ് തുടങ്ങി. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നെല്ലാമുള്ള ആശങ്കയിലായിരുന്നു ആ കാലം തള്ളി നീക്കിയത്. ഒടുവില്‍ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അങ്ങിനെ സങ്കീര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മകള്‍ മാതംഗി എന്ന് ലക്ഷ്മി പ്രിയ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week