28.4 C
Kottayam
Saturday, June 6, 2026

തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ തിരിമറി, 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Must read

തിരുവനന്തപുരം:നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടയ്ക്കാതെ തിരുവനന്തപുരം കോര്‍പറേഷന്റെ നാലു സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ തട്ടിയത് ലക്ഷങ്ങള്‍. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കണ്‍കറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ പണംതിരിമറി പിടികൂടിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു.

നേമം, ശ്രീകാര്യം, ഉള്ളൂര്‍, ആറ്റിപ്ര സോണല്‍ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥര്‍ തട്ടിയത്. ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യര്‍ എസ്. സുനിത എന്നിവരെ ബുധനാഴ്ച സസ്‌പെന്‍ഡു ചെയ്തു. ശ്രീകാര്യം സോണല്‍ ഓഫിസിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 1.74 ലക്ഷത്തിന്റെ കുറവു കണ്ടെത്തി. വിശദ പരിശോധനയില്‍ ഇതു 5.40 ലക്ഷമായി കൂടി. സംഭവത്തില്‍ ഓഫിസ് അറ്റന്‍ഡന്റ് ബിജു, ബില്‍ കലക്ടര്‍ അനില്‍ എന്നിവരെ നേരത്തെ സസ്‌പെന്‍ഡു ചെയ്തിരുന്നു.

ഉള്ളൂര്‍, ആറ്റിപ്ര സോണലുകളില്‍ രണ്ടു ലക്ഷത്തില്‍ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകള്‍ ക്രമപ്പെടുത്തിയപ്പോള്‍ സംഭവിച്ചതാണോയെന്നറിയാന്‍ വിശദ പരിശോധന നടത്തും.ഒരു ദിവസത്തെ കലക്ഷന്‍ ബാങ്കില്‍ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളില്‍ ബാങ്കിന്റെ സീല്‍ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ്.

ബാങ്ക് സീല്‍ പതിപ്പിച്ചിട്ടുള്ള ചെല്ലാന്‍ ആയതിനാല്‍ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയില്ല. ഈ പഴുതാണ് പണം തട്ടാന്‍ ഉപയോഗിച്ചത്. സോണല്‍ ഓഫിസുകളില്‍ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോര്‍പറേഷന്‍ സെക്രട്ടറിയില്‍ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

- Advertisement -

സോണല്‍ ഓഫിസുകളിലും മെയിന്‍ ഓഫിസിലും നടത്തുന്ന പരിശോധന കൂടുതല്‍ ശക്തമാക്കാനും കണക്കുകള്‍ പരിശോധിക്കുന്നതിന് നഗരസഭാതലത്തില്‍ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

- Advertisement -

നികുതിയിനത്തില്‍ ലഭിച്ച തുക ബാങ്കില്‍ അടയ്ക്കാതെ ജീവനക്കാര്‍ തിരിമറി നടത്തിയ സംഭവത്തില്‍ അക്കൗണ്ട്‌സ് ഓഫിസറില്‍ നിന്നു മേയര്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. എന്നാല്‍ പണാപഹരണം കണ്ടെത്താന്‍ കഴിയാത്തതു സാങ്കേതിക ബുദ്ധിമുട്ടു കാരണമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

സോണല്‍ ഓഫിസുകളിലെ കലക്ഷന്‍ കോര്‍പറേഷന്റെ ആസ്ഥാന ഓഫിസിലേക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) പോര്‍ട്ടു ചെയ്യുന്നത് 15 മുതല്‍ 30 ദിവസങ്ങളുടെ ഇടവേളയിലാണ്. ഇതു കാരണം 11 സോണല്‍ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ദിവസം തോറും സ്വീകരിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week