നേമത്ത് രാഹുല്‍ ഈശ്വർ യു.ഡി.എഫ് സ്ഥാനാര്‍ഥി? ശബരീനാഥനും വൈഷ്ണയും പട്ടികയില്‍

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങുകയാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും കരുത്തരായ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ആരെ ഇറക്കുമെന്നതാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം.

യുവ നേതാവ് കെ.എസ്. ശബരീനാഥന്റെ പേരിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും സംസ്ഥാന നേതൃത്വത്തിലും മുന്‍തൂക്കം. എന്നാല്‍, അപ്രതീക്ഷിതമായി രാഹുല്‍ ഈശ്വറിന്റെ പേരും ചര്‍ച്ചകളിലേക്ക് വന്നിട്ടുണ്ട്. ശബരിമല വിഷയം മുന്‍നിര്‍ത്തി രാഹുല്‍ ഈശ്വറിനെ പരിഗണിക്കുന്നത് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം നേതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍, യുവജന കമ്മീഷന്‍ പോലെയുള്ള പദവികളിലാണ് തനിക്ക് താല്‍പ്പര്യമെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. വൈഷ്ണ സുരേഷിന്റെ പേരും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്.

ഡല്‍ഹിയില്‍ നടന്ന ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിന്റെ പേരും ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഈശ്വറുമായി ബന്ധപ്പെട്ടെങ്കിലും, സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ അദ്ദേഹം അനുകൂലമോ പ്രതികൂലമോ ആയ നിലപാട് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, തനിക്ക് പുരുഷ-യുവജന കമ്മിഷനുകള്‍ പോലുള്ള കാര്യങ്ങളിലാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതായി രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

‘കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ അടുത്ത തവണ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് കേരളത്തിന് ഗുണം ചെയ്യും. ഒരു തവണ കൂടി എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളം പശ്ചിമ ബംഗാളിന്റെ സ്ഥിതിയിലേക്ക് നീങ്ങും,’ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഈശ്വറിനെ നേമത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാകും നേമത്ത് ബിജെപിയുടെ പോരാളി. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ തന്നെ ബിജെപി ഇവിടെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ വി. ശിവന്‍കുട്ടിയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.

നെയ്യാറ്റിന്‍കരയില്‍ എന്‍. ശക്തന്‍ ഉള്‍പ്പെടെ മൂന്ന് പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നു. അരുവിക്കരയില്‍ വി.എസ്. ശിവകുമാര്‍ അല്ലെങ്കില്‍ എം.ആര്‍. ബൈജു എന്നിവര്‍ പട്ടികയിലുണ്ട്. വാമനപുരം: പാലോട് രവിക്കാണ് മുന്‍തൂക്കം.

Thiruvananthapuram: While K.S. Sabarinathan remains the frontrunner for Congress candidacy in both state and High Command circles, the name of Rahul Easwar has unexpectedly emerged in discussions. A section of leaders believes that fielding Easwar could be beneficial by highlighting the Sabarimala issue. However, reports suggest that Rahul Easwar is more interested in positions like the Youth Commission. The name of Vaishnu Suresh is also under consideration by the party.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News