24.1 C
Kottayam
Sunday, June 7, 2026

കോവൂര്‍ കുഞ്ഞുമോന്റെ കഴുത്തിന് പിടിച്ചുതള്ളി, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ, പ്രചാരണ വിഷയമാക്കി യുഡിഎഫ്, ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് ഇടത് ക്യാമ്പ്

Must read

കൊല്ലം:മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തള്ളിമാറ്റിയത് വിഷയമാക്കി യുഡിഎഫ്. കുന്നത്തൂരിൽ പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെന്ന് തിരിച്ചറിയാതെ തള്ളിയതാണെന്ന് കോവൂർകുഞ്ഞുമോനുമായി ബന്ധപ്പെട്ടവർ വിശദീകരിച്ചു.

എംഎൽഎ യുടെ മേൽ കൈവെച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഇരുപത് വർഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോൻ, ഈ നാടുമുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ളക്സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎൽഎ എന്ന നിലയിൽ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്.

അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണെന്നും ഉല്ലാസ് കോവൂർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കുഞ്ഞുമോന്റെ കഴുത്തിൽ കുത്തി പിടിച്ച് പുറകോട്ടു തള്ളിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതിരിച്ചു. ഇത് കണ്ടിട്ടും മുഖ്യമന്ത്രി പാലിച്ച മൗനം അങ്ങേയറ്റം നിരാശപ്പെടുത്തി.

- Advertisement -

രാഷ്ട്രീയമായി എതിർ ചേരിയിൽ ആണെങ്കിലും കുഞ്ഞുമോന്റെ മേൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പൊതുമധ്യത്തിൽ കൈവെച്ചത് കുന്നത്തൂരെ മുഴുവൻ ജനങ്ങളേയും അപമാനിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

അതേസമയം ആളറിയാതെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചുതള്ളിുന്നതും പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കാര്യം മനസ്സിലാക്കുന്നതും മുഖ്യമന്ത്രിയോടൊപ്പം കുഞ്ഞുമോൻ മുന്നോട്ടു നടന്നു നീങ്ങുന്നതുമായ ദൃശ്യങ്ങളാണ് സൈബർ സഖാക്കൾ പുറത്തുവിട്ടത്. ഉല്ലാസ് കോവൂർ ഈ വിഷയമുന്നയിച്ച് ഇട്ട എഫ്ബി പോസ്റ്റിനടിയിലാണ് യഥാർഥത്തിൽ സംഭവിച്ച വീഡിയോ കമന്റായിട്ടിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week