24.2 C
Kottayam
Saturday, June 6, 2026

വാടക വീട്ടിൽ യുവതിയുടെ മരണം, കൊലപാതകമെന്ന് പോലീസ്; സംശയരോഗം കൊലയിൽ കലാശിച്ചു,ഭര്‍ത്താവിനെ തിരയുന്നു

Must read

കോഴിക്കോട്:ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മർദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് സ്വദേശി ഉമ്മുക്കുൽസു (31) മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്.

സംശയരോഗത്തെത്തുടർന്ന് ഭർത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീന്റെ ക്രൂരപീഡനമാണ് യുവതിയുടെ ദാരുണമരണത്തിൽ കലാശിച്ചതെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ അറിയിച്ചു. ഉമ്മുക്കുൽസുവിന്റെ പേശികളേറെയും മർദനത്തെത്തുടർന്ന് തകർന്നനിലയിലാണെന്നും വായിൽ ഏതോ രാസവസ്തു ഒഴിച്ചതായും പോലീസ് അറിയിച്ചു.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിൽ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റർചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുക്കുൽസു സ്വവസതിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീൻ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. ചിക്കൻസ്റ്റാൾ നടത്തിവരുന്ന സുഹൃത്ത് മലപ്പുറം സ്വദേശി സിറാജുദ്ദീൻ വീര്യമ്പ്രത്ത് വാടകയ്ക്കെടുത്ത വീട്ടിൽ ഒരാഴ്ചമുമ്പാണ് താജുദ്ദീനും ഭാര്യയുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുൽസു മടങ്ങിയെത്തിയപ്പോൾ അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് മടങ്ങിയെത്തിയ സമയത്ത് ഉമ്മുക്കുൽസുവിനെ അവശനിലയിൽക്കണ്ട സിറാജുദ്ദീൻ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നതിനുമുമ്പെ യുവതിയുടെ മരണം സംഭവിച്ചിരുന്നു.

- Advertisement -

ദുരൂഹസാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ സിറാജുദ്ദീനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. തുടർന്ന് സംഭവം നടന്നത് ബാലുശ്ശേരി പരിധിയിലായതിനാൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന താജുദ്ദീനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ അറിയിച്ചു. ശനിയാഴ്ച ബാലുശ്ശേരി പോലീസും വടകരയിൽനിന്ന് വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരുമെത്തി വീര്യമ്പ്രത്തെ വാടകവീട്ടിൽ തെളിവെടുപ്പ് നടത്തി.

- Advertisement -

ചിറയിൽ ചുങ്കത്ത് പരേതനായ നെയ്യൻ മുഹമ്മദിന്റെയും ജമീലയുടെയും മകളാണ് ഉമ്മുക്കുൽസു. മക്കൾ: സഫ്ന നസ്രിൻ, സഫീദ് ജഹാൻ. സഹോദരങ്ങൾ: ജാഫർ, സുബൈർ, സൈഫുന്നീസ.

കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ശനിയാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഒമ്പതോടെ ചിറയിൽ ചുങ്കം ജുമാമസ്ജിദിൽ ഖബറടക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week