24.4 C
Kottayam
Sunday, September 29, 2024

വധശിക്ഷ ജീവപര്യന്തമാക്കി: കോലാപ്പുരിലെ സഹോദരിമാർ കഴുമരത്തിൽനിന്ന് രക്ഷപ്പെട്ടു

Must read

മുംബൈ:കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയന്ന കേസിൽ വധശിക്ഷ കാത്ത്കഴിഞ്ഞിരുന്ന സഹോദരിമാർക്ക് കൊലക്കയറിൽനിന്ന് രക്ഷ. ഇവരുടെവധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രേണുക ഷിന്ദേ(49) സീമഗാവിത് (43) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി വെട്ടിക്കുറച്ചത്. പരമോന്നതകോടതി വധശിക്ഷ ശരിവെക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ശിക്ഷനടപ്പാക്കാൻ സർക്കാരിന് കഴിയാത്തകാര്യം എടുത്തുകാട്ടിയാണ് ജസ്റ്റിസുമാരായ നിതിൻ ജാമ്ദാർ, എസ്.വി. കോട്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷ വെട്ടിക്കുറച്ചത്.

മരണ ശിക്ഷകാത്ത് ദീർഘകാലം തടവറയിൽ കഴിയേണ്ടിവരുന്ന സാഹചര്യം മനുഷ്യവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജയിലിൽ 25 വർഷത്തോളമായി തടവിൽകഴിയുന്ന കാര്യം പരിഗണിച്ച് വിട്ടയയ്ക്കണമെന്നുള്ള ഇവരുടെ അപേക്ഷ കോടതി തള്ളി. ക്രൂരമായകുറ്റമാണ് ഇരുവരും ചെയ്തിട്ടുള്ളതെന്നും മരണംവരെ തടവ് തന്നെയാണ് ശിക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭിക്ഷാടനത്തിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഉപയോഗമില്ലെന്നു കാണുമ്പോൾ കൊലപ്പെടുത്തകയും ആയിരുന്നു ഇവർ ചെയ്തിരുന്നതെന്ന് തെളിഞ്ഞിരുന്നു. ഇരുവരും ചേർന്ന് 1990 മുതൽ 96 വരെയുള്ള കാലയളവിൽ 14 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അവരിൽ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന കേസ് തെളിഞ്ഞതോടെയാണ് കോലാപ്പുർ സെഷൻസ് കോടതി 2001-ൽ ഇരുവർക്കും വധശിക്ഷ വിധിച്ചത്.

ഒമ്പത് കുട്ടികളെ ഇരുവരും കൊന്നതായിട്ടായിരുന്നു പ്രോസിക്യൂഷൻ കേസ്. 2004 ൽ ബോംബെ ഹൈക്കോടതിയും 2016-ൽ സുപ്രീംകോടതിയും ഇരുവരുടേയും വധശിക്ഷ ശരിവെച്ചു. മഹാരാഷ്ട്രഗവർണറും രാഷ്ട്രപതിയും ഇരുവരുടേയും ദയാഹർജി തള്ളിയതോടെ ഇവർ കഴുമരം കാത്തുകഴിയുകയായിരുന്നു. ഇവരുടെ അമ്മ അഞ്ജനബായ് ഗാവിതും കേസിൽ കൂട്ടുപ്രതിയായിരുന്നു. എന്നാൽ വിചാരണയ്ക്കിടെ അവർ മരിച്ചു. മറ്റൊരുപ്രതി രേണുകയുടെ ഭർത്താവ് കിരൺ ഷിന്ദേ മാപ്പുസാക്ഷിയായി മാറിയിരുന്നു. സഹോദരിമാർ യർവാഡ ജയിലിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week