27.5 C
Kottayam
Sunday, June 7, 2026

ഖാലിദ് റഹ്മാന്‍ ആദ്യം പറഞ്ഞത് ഇങ്ങനെ; മഞ്ഞുമ്മൽ ബോയ്‌സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്, എക്സൈസ് തിരഞ്ഞ് എത്തിയത് പ്രവാസിയെ കിട്ടിയത് വമ്പൻ സ്രാവുകളെ

Must read

കൊച്ചി: പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും അറസ്റ്റിലായ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവരുടെ അറസ്റ്റ്. ഇവര്‍ക്ക് ലഹരി നല്‍കുന്നത് ആര് എന്ന് വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇയാളെ പിടിച്ചാല്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംവിധായകര്‍ ഇരുന്ന ഫ്‌ളാറ്റിലെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ലഹരി ഉപയോഗിക്കാനുള്ള മറ്റു ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മറ്റു ചോദ്യം ചെയ്യല്‍ ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമായി. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ എക്‌സൈസ് ഉടന്‍ ചോദ്യം ചെയ്യും.

- Advertisement -

എക്‌സൈസ് സംഘം ഗോശ്രീ പാലത്തിന് അടുത്തുള്ള ഫ്‌ളാറ്റിലെത്തുമ്പോള്‍ സമീര്‍ താഹിര്‍ അവിടെ ഉണ്ടായിരുന്നില്ല. ഇയാളുടെ അറിവോടെയാണോ സംവിധായകര്‍ ലഹരി ഉപയോഗിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സിനിമാ ചര്‍ച്ചകള്‍ക്ക് വേണ്ടി സംവിധായകര്‍ പലപ്പോഴും ഇവിടെ എത്താറുണ്ട്. അതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഫ്‌ളാറ്റ് വിട്ടുനല്‍കിയതാണോ അതോട സമീര്‍ താഹിറിന് എല്ലാം അറിയാമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരണം.

- Advertisement -

നേരത്തെയും എക്‌സൈസ് സംഘം ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പ്രവാസി മലയാളിയെ തേടിയാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റിലെത്തിയത്. ഓസ്‌ട്രേലിയന്‍ പ്രവാസിയായ ഒരാള്‍ ലഹരി എത്തിക്കുന്നു എന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചത്. സംവിധായകര്‍ക്കൊപ്പം അറസ്റ്റിലായ മൂന്നാമന്‍ ഷാലിഫ് മുഹമ്മദ് പ്രവാസിയാണ് എന്നാണ് വിവരം. ഇയാളെ തേടിയാണ് എക്‌സൈസ് സംഘം എത്തിയതത്രെ.

- Advertisement -

എന്നാല്‍ കൂടെ രണ്ട് പ്രമുഖ സംവിധായകരെ കൂടി കണ്ട ഉദ്യോഗസ്ഥര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആദ്യം സംവിധായകര്‍ പറഞ്ഞത്. മഞ്ഞുമല്‍ ബോയ്‌സ് എന്ന സിനിമയില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്ന് ഖാലിദ് റഹ്മാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവത്രെ. പിന്നീടാണ് ഇവരെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചതും പ്രതികള്‍ ഹിറ്റ് സംവിധായകരാണ് എന്ന് മനസിലായതും.

ഷാലിഫ് മുഹമ്മദിന് ലഹരി നല്‍കിയ വ്യക്തിയെ അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. ലഹരി ഇടപാടുകാര്‍ ഒരു സംഘമാകില്ല എന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. വ്യത്യസ്ത വഴിയിലാണ് ലഹരി എത്തുന്നത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ലഹരി നല്‍കിയ വ്യക്തിയെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇയാളെ പിടിച്ചാല്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ സാധാരണ ഇത്തരം കേസുകളില്‍ യഥാര്‍ഥ ഉറവിടത്തിലേക്ക് അന്വേഷണം എത്താറില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, അനുരാഗ കരിക്കിന്‍വെള്ളം, ലവ്, ഉണ്ട എന്നീ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. അഷറഫ് ഹംസയുടെ തമാശ എന്ന സിനിമയും വലിയ വിജയം നേടിയിരുന്നു. ഇരുവരുടെയും സുഹൃത്താണ് ഷാലിഫ് മുഹമ്മദ്.

ലഹരി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. അതുകൊണ്ടുതന്നെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എങ്കിലും ലഹരി ഉപയോഗിക്കാനുള്ള ഉപകരങ്ങള്‍ എവിടെ നിന്ന് വാങ്ങി എന്ന് അന്വേഷിക്കുന്നുണ്ട്. ഈ കടകള്‍ പൂട്ടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും. ആലപ്പുഴയിലെ ലഹരിക്കേസുമായി ഈ സംഭവത്തിന് ബന്ധമില്ല എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

Popular this week