28.1 C
Kottayam
Sunday, June 7, 2026

പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ; ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്

Must read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്താനുമായി ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സാങ്കേതിക തെളിവുകളും ദൃക്‌സാക്ഷികളുടെ മൊഴികളും ഇന്ത്യ അടിവരച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ട് ഫോണില്‍ ആശയവിനിമയം നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ നേതൃത്വത്തില്‍ 30 അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തി.

- Advertisement -

ഭീകരവാദികളുടെ ഇലക്ട്രോണിക് ഒപ്പുകള്‍ പാക്കിസ്താനിലെ രണ്ട് കേന്ദ്രങ്ങളില്‍നിന്ന് കണ്ടെത്തിയതായും ഭീകരരില്‍ ചിലരെ ഇന്ത്യക്കുള്ളില്‍ പിടികൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.

- Advertisement -

പാക്കിസ്താനു നേരെ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നന്ദി അറിയിച്ചു. ഇന്ത്യ സുരക്ഷിതമാണെന്നും വിദേശ വിനോദസഞ്ചാരികളെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

- Advertisement -

ജമ്മു കശ്മീരില്‍ സജീവമായ 14 പ്രാദേശിക ഭീകരരുടേയും പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തിറക്കി. 20 മുതല്‍ 40 വയസു വരെ പ്രായമുള്ളവരാണിവര്‍. മൂന്നുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി, എട്ടുപേര്‍ ലഷ്‌കറെ തൊയ്ബയുമായി, മൂന്നുപേര്‍ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്. പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ക്ക് ഇവര്‍ പ്രാദേശിക സഹായം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലഷ്‌കറെ തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന ടിആര്‍എഫ്, താഴ്വരയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു. ‘ഇത് സംഘടിത സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. കശ്മീരി ചെറുത്തുനില്‍പ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.’ ടിആര്‍എഫ് പ്രസ്താവനയില്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week