27.5 C
Kottayam
Sunday, June 7, 2026

ഗര്‍ഭിണിയാണെന്ന് പോലും അവള്‍ അറിഞ്ഞില്ല, അതും സഹോദരനില്‍നിന്ന്: ആശങ്ക പ്രകടിപ്പിച്ച് കോടതി

Must read

കൊച്ചി :കുട്ടികൾ ഗർഭിണികളാകുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിൽ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്കൂളുകളിൽ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതിൽ പുനഃപരിശോധന വേണമെന്നു ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്നു ഗർഭിണിയായ പതിമൂന്നുകാരിയുടെ 30 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കു ബോധവൽക്കരണം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. പല കേസുകളിലും പ്രായപൂർത്തിയാകാത്ത അടുത്ത ബന്ധുക്കൾ തന്നെയാണ് ഗർഭധാരണത്തിന് ഉത്തരവാദികൾ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ലീല വിഡിയോകൾ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു.

ഈ കേസിൽ ഗർഭധാരണത്തിന് ഉത്തരവാദി അടുത്ത ബന്ധു ആണെന്നതും പരിഗണിച്ച കോടതി 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി. സർക്കാർ ആശുപത്രിയിൽ ഇതിനായി മെഡിക്കൽ ടീമിനെ നിയോഗിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചാൽ മികച്ച ചികിത്സ ഉറപ്പാക്കണം. കു‍ഞ്ഞിനെ ഏറ്റെടുക്കാൻ വീട്ടുകാർ താൽപര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ സർക്കാർ ഏജൻസികൾ നിയമപ്രകാരം സൗകര്യം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. നിയമപ്രകാരം 24 ആഴ്ച വരെയാണു ഗർഭഛിദ്രത്തിന് അനുമതിയുള്ളത്.

കഴിഞ്ഞയാഴ്ച പതിനഞ്ചുകാരി, ഇപ്പോൾ വീണ്ടും പതിമൂന്നുകാരി! കൗമാരക്കാരായ പെൺകുട്ടികളുടെ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന ഹർജികൾ ഏറുന്നതിൽ ഹൈക്കോടതിക്ക് ഉത്കണ്ഠ. 15 വയസ്സുള്ള പീഡനക്കേസ് അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിന് കഴിഞ്ഞയാഴ്ച ഇതേ കോടതി അനുമതി നൽകിയിരുന്നു. പോക്സോ അതിജീവിതയുടെ പിതാവാണു ഹർജി നൽകിയത്.

- Advertisement -

കഴിഞ്ഞ ദിവസം 13-ാം വയസ്സിൽ ഗർഭം ധരിക്കേണ്ടി വന്ന പെൺകുട്ടിയുടെ ശാരീരിക, മാനസിക ആഘാതം ചൂണ്ടിക്കാട്ടി അമ്മയാണു കോടതിയിലെത്തിയത്. ഗർഭിണിയാണെന്ന കാര്യം പോലും പെൺകുട്ടിക്കു മനസ്സിലായില്ല. വയറു വേദനയ്ക്കു ഡോക്ടറെ കണ്ടപ്പോൾ മാത്രമാണു കാര്യം അറിഞ്ഞത്.

- Advertisement -

സമീപകാലത്ത് ‘പോക്സോ’ കേസിലെ ജാമ്യഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യനും തോമസ് ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week