24.9 C
Kottayam
Friday, June 5, 2026

മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ്, ഇലയ്ക്കും മുള്ളിനും കേടില്ലാ’ തന്ത്രപൂര്‍വ നീക്കവുമായി ഐഎസ്എല്‍ സംഘാടകര്‍!!

Must read

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ നോക്കൗട്ട് മല്‍സരം കേരള ബ്ലാസ്‌റ്റേഴ്‌സ് ബഹിഷ്‌കരിച്ച സംഭവത്തില്‍ ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മെല്ലെപ്പോക്ക് നയവുമായി സംഘാടകര്‍.

ഐഎസ്എല്ലിനെ താങ്ങിനിര്‍ത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ വലിയ നടപടി എടുത്താല്‍ ലീഗിനെ തന്നെ അതു ബാധിച്ചേക്കുമെന്നാണ് സംഘാടകരുടെ ഭയം. എന്നാല്‍ നടപടി എടുക്കാതിരുന്നാല്‍ ലീഗിന്റെ വിശ്വാസ്യതയ്ക്ക് അതു കോട്ടം വരുത്തും.

അപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ നടപടി വൈകിപ്പിച്ച് ആരാധകരുടെ രോഷമെല്ലാം ആറിത്തണുത്ത ശേഷം നടപടി എടുക്കാമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍.

നിലവിലെ അവസ്ഥയില്‍ ഐഎസ്എല്‍ ഫൈനല്‍ പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം പോലും വരാന്‍ സാധ്യതയുള്ളൂ. അതിനു മുമ്പ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയാല്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ളവയുടെ ശ്രദ്ധ മാറുമെന്ന ഭയം സംഘാടകര്‍ക്കുണ്ട്.

- Advertisement -

അടുത്ത മാസം മുതല്‍ സൂപ്പര്‍ കപ്പ് നടക്കുന്നുണ്ട്. വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് കേരളത്തെയാണ്. ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി ചിലപ്പോള്‍ സൂപ്പര്‍ കപ്പും കഴിഞ്ഞേ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്.

- Advertisement -

ടീമിനെ വിലക്കിയുള്ള നീക്കങ്ങളിലേക്ക് പോകാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായേക്കില്ല. ആരാധകരെ ലീഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ടീം വിലക്ക് ഇടയാക്കും. മിക്കവാറും വന്‍ പിഴത്തുക ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഈടാക്കുകയെന്ന നിലയിലേക്കാകും എത്തിച്ചേരുക.

അതേസമയം, വിവാദ മത്സരം വീണ്ടും കളിക്കണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റഫറിയുടെ പിഴവ് ആണ് എല്ലാത്തിനു കാരണം എന്നും അതുകൊണ്ട് അതില്‍ അന്വേഷണം നടത്തില്‍ പെട്ടെന്ന് നടപടിയെടുക്കണം എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിലെ ആവശ്യം.

പിഴവ് വരുത്തിയ റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ ആവശ്യപ്പെടുന്നു. മുംബൈ എഫ്‌സിക്കെതിരേ നാളെയാണ് ബെംഗളുരുവിന്റെ ആദ്യ സെമി നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ നടപടി അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് ക്ലബിന് തന്നെ വ്യക്തമായറിയാം.

- Advertisement -

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളില്‍ മിക്കവരും ക്യാംപില്‍ നിന്നും മടങ്ങി. കൊച്ചിയിലെ ക്യാംപില്‍ ചില ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും മാത്രമാണ് നിലവിലുള്ളത്. മാര്‍ച്ച് അവസാനത്തോടെ ഇനി സൂപ്പര്‍ കപ്പിന് മുമ്പാകും ക്യാംപ് പുനരാരംഭിക്കുക.

സ്വന്തം തട്ടകത്തിലാണ് സൂപ്പര്‍ കപ്പ് നടക്കുകയെന്നതിനാല്‍ വിദേശ താരങ്ങളെ ഉള്‍പ്പെടെ കളിപ്പിക്കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യം. എഎഫ്‌സി കപ്പിലേക്ക് ഒരു സ്ലോട്ട് സൂപ്പര്‍ കപ്പില്‍ നിന്നുണ്ടെന്നതും ടീമുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week