29.4 C
Kottayam
Sunday, September 29, 2024

കൊടുവള്ളി സംഘവുമായി ഡീല്‍,ആയങ്കിയുമായി രഹസ്യധാരണ,ദുബായ് ഏജന്റ് കളിച്ചത് ഡബിള്‍ ഗെയിം

Must read

കൊച്ചി: സ്വര്‍ണക്കടത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നതു ദുബായ് ഏജന്റിന്റെ ‘ഡബിള്‍ ഗെയിം’ എന്നു കസ്റ്റംസ് സ്ഥിരീകരിച്ചു. സ്വര്‍ണം കടത്താന്‍ ദുബായിലെ ഏജന്റിനെ ചുമതലപ്പെടുത്തിയതു കൊടുവള്ളി സംഘമാണെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് അന്വേഷണസംഘത്തിനു മൊഴി നല്‍കി. എന്നാല്‍, സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിക്കും കണ്ണൂര്‍ സ്വദേശിയായ യൂസഫിനും ദുബായ് ഏജന്റ് വിവരങ്ങള്‍ ചോര്‍ത്തി. തുടര്‍ന്നു 3 സംഘങ്ങളാണ് അന്നു കരിപ്പൂരിലെത്തിയത്

ഡബിള്‍ ഗെയിം ഇങ്ങനെ

കഴിഞ്ഞ 21നു പുലര്‍ച്ചെ 2.33 കിലോ സ്വര്‍ണം കരിപ്പൂരില്‍ എത്തുന്ന വിവരവും കാരിയറുടെ പേരും ഫോണ്‍ നമ്പറും ദുബായിലെ ഏജന്റ്, അര്‍ജുന്‍ ആയങ്കിക്കു കൈമാറുന്നു.

കാരിയറായ മുഹമ്മദ് ഷഫീഖിനെ അര്‍ജുന്‍ വാട്‌സാപ് വഴി വിളിച്ച് ഇടപാട് ഉറപ്പിക്കുന്നു. 40,000 രൂപയും കൊടി സുനി സംഘത്തിന്റെ സംരക്ഷണവും ഉറപ്പു നല്‍കുന്നു. പുറത്ത് ഇറങ്ങുമ്പോള്‍ ധരിക്കേണ്ട ഷര്‍ട്ടിന്റെ നിറവും നിര്‍ദേശിക്കുന്നു.

ദുബായ് ഏജന്റ് കണ്ണൂര്‍ സ്വദേശിയായ യൂസഫിനും വിവരങ്ങള്‍ കൈമാറുന്നു.

ന്മ യൂസഫും വാട്‌സാപ് വഴി ഷഫീഖിനെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം നിര്‍ദേശിക്കുന്നു.

സ്വര്‍ണം തട്ടിയെടുത്തേക്കുമെന്നു സൂചന ലഭിച്ച കൊടുവള്ളി സംഘം കവര്‍ച്ചക്കാരെ നേരിടാന്‍ ചെര്‍പ്പുളശേരിയിലെ ഗുണ്ടകളുമായി കരിപ്പൂരില്‍ തമ്പടിക്കുന്നു.

അര്‍ജുന്റെയും യൂസഫിന്റെയും ഗുണ്ടാ സംഘങ്ങള്‍ കരിപ്പൂരില്‍.

സ്വര്‍ണവുമായി വിമാനത്തില്‍ കയറിയ കാരിയര്‍ ഷഫീഖ്, അര്‍ജുന്‍ നിര്‍ദേശിച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് സെല്‍ഫിയെടുത്ത് അര്‍ജുന് അയയ്ക്കുന്നു.

തുടര്‍ന്ന് ഈ ഷര്‍ട്ട് മാറി യൂസഫ് നിര്‍ദേശിച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചു സ്വര്‍ണവുമായി പുറത്തുകടന്ന് സ്വര്‍ണം യൂസഫിനു കൈമാറാന്‍ തീരുമാനിക്കുന്നു.

ഇതിനിടയില്‍ വിവരം കസ്റ്റംസിനു സ്വര്‍ണക്കടത്തുകാരില്‍നിന്നു തന്നെ ചോര്‍ന്നുകിട്ടുന്നു.

സ്വര്‍ണം പിടിക്കപ്പെട്ട വിവരം ഷെഫീഖ് അര്‍ജുനെയും യൂസഫിനെയും അറിയിക്കുന്നു.

ചെര്‍പ്പുളശേരി ഗുണ്ടാ സംഘം ഇതറിയാതെ, സ്വര്‍ണം കിട്ടാതെ മടങ്ങുന്ന അര്‍ജുനെ അമിത വേഗത്തില്‍ പിന്തുടരുന്നു; അപകടത്തില്‍ 5 പേര്‍ മരിക്കുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയും നിയമവിദ്യാര്‍ഥിനിയുമായ അമലയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ 11 മണിയോടെ അഭിഭാഷകനൊപ്പമായിരുന്നു അമല കസ്റ്റംസിനുമുന്നില്‍ ഹാജരായത്. കണ്ണൂരില്‍ ഇവരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അര്‍ജുന്റെ ഭാര്യയെ വിളിപ്പിച്ചത്.

ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കമുള്ള നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസില്‍ കഴിഞ്ഞദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുണ്ടാവുകയില്ലെന്ന വിശ്വാസത്തിലാണ് അര്‍ജുന്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.

എന്നാല്‍, അര്‍ജുനെതിരേ നിര്‍ണായക തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു. സാമ്പത്തികശേഷിയില്ലാതിരുന്നിട്ടും അര്‍ജുന്‍ ആയങ്കി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ജോലിയും അര്‍ജുന് ഇല്ലായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഭാര്യയുടെ അമ്മ പണം നല്‍കി സഹായിച്ചതായി പറഞ്ഞിരുന്നു. ഈ പണംകൊണ്ടാണ് വീടുവച്ചതെന്നും അര്‍ജുന്‍ മൊഴി നല്‍കി. ഈ മൊഴികള്‍ കസ്റ്റംസ് വിശ്വാസത്തിലെടുത്തില്ല.

നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് അമലയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. അര്‍ജുന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്തു വിവരങ്ങളാണ് ലഭിച്ചതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. അര്‍ജുന്‍ ആയങ്കിയുടെ റിമാന്‍ഡ് കാലാവധി ഇന്നു കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week