28.4 C
Kottayam
Saturday, June 6, 2026

ദ്രവിച്ച കയര്‍,ടാങ്കിനുള്ളിലേക്ക് ഏണി,വാട്ടര്‍ ടാങ്കിലേത് അത്മഹത്യയെങ്കില്‍ വിചിത്രസ്വഭാവമുള്ളയാളെന്ന് പോലീസ്,അന്വേഷണം ഊര്‍ജ്ജിതമാക്കി

Must read

തിരുവനന്തപുരം: കാര്യവട്ടം കാംപസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്‌. കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കും. ആത്മഹത്യയാണെങ്കിൽ അയാൾ വിചിത്ര സ്വഭാവമുള്ളയാളാകാമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അങ്ങനെയാണെങ്കിലാണ്‌ ഇത്തരമൊരു സ്ഥലവും ഈ രീതിയും തിരഞ്ഞെടുത്തതെന്നാണ് പോലീസ് പറയുന്നത്.

2021-ലാകണം സംഭവം നടന്നത്. കോവിഡ് ലോക് ഡൗൺ കാലമായതിനാൽ ഇവിടെ ജനത്തിരക്കുമുണ്ടാകില്ല. ജല അതോറിറ്റിയുടെ ഭൂനിരപ്പിലുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ മുകളിലെ മാൻഹോളിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

ദ്രവിച്ച ഒരു കയറും കിട്ടിയിരുന്നു. അലുമിനിയം ഏണിയും അകത്തേക്ക് കെട്ടിയിറക്കിയിട്ടുണ്ട്. ഇത്രയും ബുദ്ധിമുട്ടി ഒരാൾ ആത്മഹത്യ ചെയ്യണമോയെന്ന് പോലീസിനോട് ചോദിച്ചപ്പോഴാണ് അയാൾ ചിലപ്പോൾ വിചിത്ര സ്വഭാവമുള്ളയാളാകുമെന്ന മറുപടി നൽകിയത്.

മുൻപ് വാട്ടർ ടാങ്കിന് സമീപം വലിയ മതിലുണ്ടായിരുന്നില്ലെന്നും അടുത്തകാലത്താണ് പണിതതെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ടെക്‌നോപാർക്ക് ഭാഗത്തേക്ക് എളുപ്പമെത്താൻ മുൻപ് ഈ വഴി ആളുകൾ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. ടെക്‌നോപാർക്കിന് സമീപമായതിനാൽ പോലീസ് സംശയിക്കുന്ന അവിനാശിന് ഈ സ്ഥലം പരിചയമുണ്ടാകാനിടയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

- Advertisement -

2021-ൽ മതിൽ ഇടിഞ്ഞുകിടക്കുകയായിരുന്നു. ആ സമയം ഈ കെട്ടിടം റോഡിൽ കൂടി പോകുന്നയാൾക്ക് കാണാമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അമ്പലത്തിൻകര-തൃപ്പാദപുരം റോഡ് വഴി ടെക്‌നോപാർക്ക് ബാക്ക്‌ ഗേറ്റിലേക്ക് പോകാൻ ഈ വഴി പലരും ഉപയോഗിക്കാറുണ്ട്.

- Advertisement -

40 വർഷം മുൻപ്‌ ഉപേക്ഷിച്ച, ഭൂനിരപ്പിലുള്ള വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടത്. പതിനഞ്ചടിയോളം താഴ്ചയുള്ള ടാങ്കിനു മുകളിൽ ആറ് മാൻഹോളുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നുകിടക്കുകയാണ്. ഇതിലൊന്നിനു താഴെയാണ് അസ്ഥികൂടം കണ്ടത്. കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

സർവകലാശാലാ കാംപസിലേക്കു വെള്ളമെത്തിക്കാൻ 1980-കളിൽ സ്ഥാപിച്ചതാണ് വാട്ടർ ടാങ്കും ഒപ്പമുള്ള പമ്പ് ഹൗസും. നഗരപരിധി ഉള്ളൂർ വരെ മാത്രമായിരുന്ന സമയത്താണ് അരുവിക്കരയിൽനിന്ന് പള്ളിപ്പുറം സി.ആർ.പി.എഫ്. ക്യാമ്പിലേക്ക് വെള്ളമെത്തിക്കാൻ പൈപ്പിടുന്നത്.

ഇതിന്റെ ഭാഗമായാണ് കാംപസിൽ വെള്ളമെത്തിക്കാൻ ടാങ്ക് സ്ഥാപിച്ചത്. ഇവിടെനിന്നു വെള്ളം പമ്പുചെയ്താണ് ക്വാർട്ടേഴ്‌സുകളിലേക്കും സർവകലാശാലാ പഠനവിഭാഗങ്ങളിലേക്കും നൽകിയിരുന്നത്.തുടർന്ന് ഓവർഹെഡ് ടാങ്കുകൾ വന്നതോടെ ഇത് ഉപേക്ഷിച്ചു. രണ്ടുപതിറ്റാണ്ടിലേറെയായി ടാങ്ക്‌ കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

- Advertisement -

2018-ൽ ജല അതോറിറ്റി ഇവിടെ പുതിയ ഓഫീസ് പണിയാൻ ആരംഭിച്ചു. 30 സെന്റോളം സ്ഥലമാണുണ്ടായിരുന്നത്. എന്നാൽ, ഇതു തങ്ങളുടെ സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി സർവകലാശാല രംഗത്തെത്തി. ജല അതോറിറ്റിക്ക് പമ്പ് ഹൗസ് കെട്ടാൻ മാത്രമാണ് അനുവാദം നൽകിയതെന്നും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും സർവകലാശാല തെളിയിച്ചു.

ഇതോടെ ജല അതോറിറ്റിക്ക് പണി ഉപേക്ഷിക്കേണ്ടിവന്നു. വാട്ടർ ടാങ്ക് അപകടാവസ്ഥയിലാണെന്നും മേൽത്തട്ട് ബലക്ഷയം വന്ന് ഇടിഞ്ഞുവീഴാവുന്ന നിലയിലാണെന്നും അഗ്നിരക്ഷാസേന പരിശോധയിൽ കണ്ടെത്തി.ടാങ്ക് അടിയന്തരമായി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സർവകലാശാലയ്ക്കു കത്തുനൽകുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week