24.1 C
Kottayam
Friday, June 5, 2026

പശ്ചിമ ബംഗാള്‍ ട്രെയിന്‍ അപകടം: കാരണമിതാണ്‌;കാഞ്ചൻജംഗ എക്സ്‍‍പ്രസിൽ കവച് സംവിധാനമില്ല: റെയിൽവേ

Must read

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച കാഞ്ചൻജംഗ എക്സ്പ്രസിൽ കൂട്ടിയിടി ഒഴിവാക്കുന്ന റെയിൽവേയുടെ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ സിൻഹ. സിഗ്നൽ അവഗണിച്ചതാണ് അപകടത്തിൻ്റെ കാരണമായി പ്രാഥമികമായി വിലയിരുത്തുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അവർ പറഞ്ഞു. മാനുഷിക പിഴവുകൾ നിയന്ത്രിക്കാനായി കവച് സംവിധാനം സ്ഥാപിക്കുന്നതിൻ്റെ അനിവാര്യതയും ജയ വർമ സിൻഹ ചൂണ്ടിക്കാട്ടി.

മാനുഷിക പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. സൂചനകൾ പ്രകാരം, സിഗ്നൽ അവഗണിച്ചതാണ് അപകടകാരണമായി കണക്കാക്കുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടുന്ന ഡൽഹി – ഹൗറ റൂട്ടിൽ കവച് സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ 1500 കിലോമീറ്റർ റൂട്ടിൽ കവച് സ്ഥാപിച്ചു കഴിഞ്ഞു. ഈ വ‍ർഷം 3000 കിലോമീറ്റലധികം റൂട്ടിലേക്ക് കവച് സ്ഥാപിക്കും. അടുത്ത വർഷം 3000 കിലോമീറ്റലധികം റൂട്ടിലേക്ക് കവച്ച് എത്തിക്കാനാണ് ആലോചനയെന്നും ജയ വർമ സിൻഹ വ്യക്തമാക്കി.

ട്രെയിനിൻ്റെ വേഗത നിയന്ത്രിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. വേഗത നിയന്ത്രിക്കാൻ ലോക്കോപൈലറ്റിന് സാധിച്ചില്ലെങ്കിൽ ഓട്ടോമാറ്റിക്കായി കവച് സംവിധാനം പ്രവർത്തിച്ച് ട്രെയിനിൻ്റെ വേഗത നിയന്ത്രിക്കും. ലോക്കോപൈലറ്റ് സിഗ്നൽ അവഗണിക്കുകയോ വേഗപരിധി കടക്കുകയോ ചെയ്താലും അപകടമൊഴിവാക്കാനായി കവച് സംവിധാനം പ്രവർത്തിക്കും. ലോക്കോപൈലറ്റിന് അലേർട്ട് നൽകാനും ട്രെയിൻ നിർത്താനും സംവിധാനത്തിനാകും.

- Advertisement -

മൂടൽ മഞ്ഞ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയിൽ ട്രെയിൻ സർവീസ് നടത്താൻ കവച് സംവിധാനം സഹായിക്കും. സർവീസിനിടെ ട്രാക്കിലേക്ക് മറ്റൊരു ട്രെയിൻ കയറിയാൽ കവച് സംവിധാനം ഇത് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ട്രെയിൻ നിർത്തിക്കും. ഇന്ത്യയിലെ വിവിധ കമ്പനികളുമായി സഹകരിച്ച് റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡേ‍ർഡ് ഓർഗനൈസേഷൻ ആണ് കവച് സംവിധാനം വികസിപ്പിച്ചത്.

- Advertisement -

സേഫ്റ്റി ഇൻ്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷൻ കവച് സംവിധാനത്തിന് ലഭ്യമായിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. 2022ൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കവച് സംവിധാനം നേരിട്ട് പരിശോധിച്ചിരുന്നു.

ഒരേ ട്രാക്കിൽ രണ്ടു ട്രെയിൻ പോകുന്നതിനിടെ ആദ്യ ട്രെയിനിൻ്റെ പിൻഭാഗവും പിന്നിലെ ട്രെയിനിൻ്റെ മുൻഭാഗവും തമ്മിലുള്ള ദൂരം 380 മീറ്ററായി കുറഞ്ഞതോടെ കവച് സംവിധാനം പ്രവർത്തിച്ച് പിന്നിലെ ട്രെയിൻ ഓട്ടോമാറ്റിക്കായി നിൽക്കുന്നത് മന്ത്രി വീഡിയോയിൽ പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week