27.4 C
Kottayam
Thursday, June 4, 2026

കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചാരണത്തിനുണ്ടാവില്ല,തൃക്കാക്കരയിൽ വ്യക്തിയല്ല വികസനമാണ് വിഷയം,ആദ്യ വെടി പൊട്ടിച്ച് കെ.വി.തോമസ്

Must read

കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് കെവി തോമസ്. താന്‍ തൃക്കാക്കരയിലെ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും തോമസ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയില്‍ മത്സരിക്കുമെന്ന സാധ്യതയും കെവി തോമസ് തള്ളിയിട്ടില്ല. ഇരുമുന്നണികളുമായി ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് തോമസ് പറഞ്ഞു. അതേസമയം പിടി തോമസിന്റെ ഭാര്യ ഉമ തോമസുമായി വ്യക്തിപരമായ ബന്ധമുണ്ട്. അവരോട് ബഹുമാനവുമുണ്ട്. അതേസമയം കേരളത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികള്‍ വരണമെന്നും അദ്ദേഹം പറുന്നു. ഇത്രയൊക്കെയാണെങ്കിലും കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചാരണത്തിനുണ്ടാവില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാവില്ലെന്നും തോമസ് പറഞ്ഞു.

അതേസമയം ഉമ തോമസ് തന്നെയാകും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടത്തി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗം തിരുവനന്തപുരത്ത് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്. വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തൃക്കാക്കരയില്‍ വിജയിക്കേണ്ടത് കോണ്‍ഗ്രസിന് വളരെ നിര്‍ണായകമായ കാര്യമാണ്. സിപിഎമ്മിന് വികസന വഴി ശരിയാണെന്ന് തെളിയിക്കാനും വിജയം ആവശ്യമാണ്.

കെവി തോമസിനെതിരെ അച്ചടക്ക നടപടി അടക്കം കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. നേരത്തെ സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടി പദവികളില്‍ നിന്ന് കെവി തോമസിനെ ഒഴിവാക്കിയിരുന്നു. അതേസമയം കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോവാതിരുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ടാണ്. അത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ഭയം. അതേസമയം തിരഞ്ഞെടുപ്പിന് സിപിഎം സജ്ജമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കെവി തോമസുമാര്‍ നിരവധിയുണ്ടാവും. വികസനം വിലയിരുത്തിയാകും തിരഞ്ഞെടുപ്പെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സിപിഎം വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. പ്രമുഖനെ തന്നെയാവും കളത്തില്‍ ഇറക്കുക.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം, ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം കുടുംബാധിപത്യ പരിഹാസം കൊണ്ടാണ് സിപിഎം നേരിടുന്നത്. പലയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. ഇവിടെ ഏറ്റവും ജനപ്രീതിയുള്ളതും, പൊതുസ്വീകാര്യതയുമുള്ള ഒരു പ്രമുഖ വ്യക്തിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് സിപിഎം കരുതുന്നത്. ഉമയാണ് വരുന്നതെങ്കില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. നിലവിലെ കൊച്ചി മേയര്‍ അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week