25.6 C
Kottayam
Thursday, June 4, 2026

സുധാകരനും സതീശനും കാണിച്ചതിലും വലിയ അച്ചടക്കരാഹിത്യം കാണിച്ചിട്ടില്ല,ആഞ്ഞടിച്ച് കെ.പി അനില്‍കുമാര്‍

Must read

കോഴിക്കോട്: ഡി.സി.സി പ്രസിന്റുമാരെ തിരഞ്ഞെടുത്തതിലെ തർക്കത്തിൽ പരസ്യപ്രതികരണത്തിന് തനിക്ക്നേരെയുള്ള അച്ചടക്കനടപടി തള്ളി കോൺഗ്രസ് നേതാവ് കെ.പി അനിൽകുമാർ. എന്ത് അച്ചടക്കരാഹിത്യമാണ് താൻ കാണിച്ചതെന്നും എവിടെ നിന്നാണ് ആരാണ് തന്നെ പുറത്താക്കിയതെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരേ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് പല കെപിസിസി പ്രസിഡന്റുമാർക്കെതിരേയും സുധാകരൻ നടത്തിയ വിമർശനങ്ങൾ, എംഎൽഎ മാത്രമായിരുന്നപ്പോൾ പാർട്ടി നേതാക്കൾ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവർക്കെതിരേ സതീശൻ നടത്തിയിട്ടുള്ള വിമർശനങ്ങൾ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.

തന്നേക്കാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഉമ്മൻ ചാണ്ടിയെ സസ്പെൻഡ് ചെയ്യുമോ എന്നാണ് അനിൽകുമാർ നേതൃത്വത്തോട് ചോദിക്കുന്നത്. ഗ്രൂപ്പിസം അവസാനിപ്പിക്കും എന്ന് പറഞ്ഞ് നേതൃമാറ്റം ഉണ്ടാക്കിയവർ പഴയതിലും മോശമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അനിൽകുമാർ വിമർശിച്ചു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരാളേപ്പോലും പുതിയ പട്ടികയിൽ കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യം വിളിച്ചുപറഞ്ഞാൽ എങ്ങനെയാണ് അച്ചടക്കലംഘനമാവുകയെന്നും അനിൽകുമാർ ചോദിക്കുന്നു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ തന്നെ ആരാണ്, ഏത് ഫോറത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണോ സസ്പെൻഷൻ. സസ്പെൻഡ് ചെയ്തോട്ടേ പക്ഷേ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോ, ഫോണിൽ പോലും വിളിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്യാതെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് നാളെ എഐസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

ചാനൽ ചർച്ചയിൽ പറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ ആരേയും വ്യക്തിപരമായി അക്രമിക്കുകയെന്ന ഉദ്ദേശത്തോടെയല്ലെന്നും പാർട്ടിയെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തിൽ അധികം വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവെച്ചതെന്നും നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും തനിക്ക് പിന്തുണയറിയിച്ചുവെന്നും അനിൽ കുമാർ പറയുന്നു.

- Advertisement -

കോഴിക്കോട് ജില്ലയിൽ എം.കെ രാഘവനാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും വിമർശനം ആവർത്തിച്ചു. താൻ അല്ലാതെ ജില്ലയിൽ നിന്ന് ആരും പാർലമെന്ററി രംഗത്ത് വരരുതെന്ന വാശിയാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ തോൽവി സമ്മാനിച്ചതെന്നും അനിൽകുമാർ പറഞ്ഞു.

ഒരു എംഎൽഎ അല്ലെങ്കിൽ എം.പി ഉണ്ടായാൽ പാർട്ടിയുടെ ആ പ്രദേശത്തെ സംഘടനയെ മുഴുവൻ അവരേ ഏൽപ്പിച്ചാൽ പാർട്ടിക്ക് എങ്ങനെയാണ് വളർച്ചയുണ്ടാവുകയെന്നും അനിൽകുമാർ ചോദിച്ചു. ഇപ്പോഴത്തെ പട്ടികയിൽ എല്ലാവരും പെട്ടിപിടിച്ച് സ്ഥാനം നേടിയവരാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week