25.5 C
Kottayam
Friday, September 27, 2024

കൊല്ലപ്പെട്ടത് ആറ് റിപ്പോർട്ടർമാർ,യുദ്ധം പോലെ മാധ്യമ പ്രവർത്തനം,അഴിമതിക്കെതിരേ ചലിച്ച തൂലിക; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പോരാട്ടം,ഒടുവില്‍ നൊബേല്‍

Must read

മോസ്കോ:രണ്ട് ചെറിയ മുറികൾ, അതിനുള്ളിൽ രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും മാത്രം ഉപയോഗിച്ച് ഒരു പത്രസ്ഥാപനം. സത്യസന്ധവും നിക്ഷ്പക്ഷവുമായ വാർത്തകൾ ജനങ്ങളിലെത്തണമെന്ന ദൃഢനിശ്ചയത്തോടെ 1993ൽ ‘നൊവായ ഗസെറ്റ’ എന്ന പത്രം തുടങ്ങിയ ദിമിത്രി മുറടോവിന് ഈ പരിമിതമായ സൗകര്യങ്ങൾ തന്നെ ധാരാളമായിരുന്നു. റഷ്യൻ സർക്കാരിന്റെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാതെ ആ തൂലിക നിരന്തരം ശബ്ദിച്ചു. സ്വതന്ത്യ മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ കഴിഞ്ഞ 30 വർഷത്തോളമായി സധൈര്യം പോരാട്ടം തുടരുന്ന ദിമിത്രി മുറടോവിനെ തേടി ഒടുവിൽ സമാധാനത്തിലുള്ള നൊബേൽ പുരസ്കാരവുമെത്തി.

റഷ്യയിൽ പുടിൻ സർക്കാരിനെതിരേ വിമർശനാത്മക മാധ്യമപ്രവർത്തനം നടത്തുന്ന ഒരേയൊരു പത്രം കൂടിയാണ് ദിമിത്രി എഡിറ്ററായുള്ള നൊവായ ഗസെറ്റ. റഷ്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സർക്കാരിന്റെ അഴിമതികൾക്കെതിരേയും അധികാര ദുർവിനിയോഗത്തിനെതിരേയും ശക്തമായ ഭാഷയിൽ വിമർശിക്കുന്ന മാധ്യമസ്ഥാപനമാണിത്. റഷ്യയിലെ മറ്റു പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിരിടാൻ നൊവായ ഗസെറ്റയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിച്ച് അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പുതിയ മാനം നൽകിയ വ്യക്തി കൂടിയാണ് ദിമിത്രി.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിലപാടാണ് ദിമിത്രി എക്കാലവും സ്വീകരിച്ചത്. സർക്കാരിനെതിരായ വാർത്തകളുടെ കുത്തൊഴുക്കിൽ നിരവധി വധഭീഷണികളുണ്ടായിട്ടും നൊവായ ഗസെറ്റിന്റെ നിക്ഷ്പക്ഷ നയം മാറ്റാൻ ദിമിത്രി തയ്യാറായിരുന്നില്ല. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് അത്രയേറെ മുൻഗണന നൽകിയ നൊവായ ഗസ്റ്റിലെ ആറ് മാധ്യമപ്രവർത്തകർ ഇതിനോടകം കൊല്ലപ്പെടുകയുമുണ്ടായി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രഹരശേഷി കുറഞ്ഞ തോക്കുകൾ വാങ്ങാനും ആയുധ പരിശീലനം നൽകാനും 2017ൽ നെവായ ഗസെറ്റ പദ്ധതിയിട്ടിരുന്നു. റഷ്യയിൽ മാധ്യമപ്രവർത്തകർക്ക് നേരേയുള്ള ആക്രമങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു അക്രമണങ്ങളെ പ്രതിരോധിക്കാൻ മാധ്യമപ്രവർത്തകർക്ക് ആയുധ പരിശീലനം വേണമന്ന നിലപാടിലേക്ക് പത്രമെത്തിയത്. സർക്കാർ തങ്ങളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ സ്വയം സംരക്ഷണം തീർക്കാമെന്നായിരുന്നു പത്രത്തിന്റെ നിലപാട്.

1961 ഒക്ടോബർ 30ന് കുയിബിഷേവിലാണ് ദിമിത്രിയുടെ ജനനം. മോസ്കോ സർവകലാശാലയിലെ പഠനത്തിനിടെയാണ് ദിമിത്രിക്ക് മാധ്യമപ്രവർത്തനത്തോട് കമ്പം തോന്നിയയും ഈ മേഖലയിലേക്ക് തിരിയാൻ തീരുമാനമെടുത്തതും. പഠനത്തിനിടെയുള്ള ഒഴിവുസമയങ്ങളിൽ ചില പ്രദേശിക പത്രങ്ങൾക്കായും ദിമിത്രി ജോലി ചെയ്തു. കേളേജ് പഠനത്തിന് ശേഷം 1983 മുതൽ 1985 വരെ റഷ്യൻ റെഡ് ആർമിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീടാണ് മുഴുവൻസമയ മാധ്യപ്രവർത്തനത്തിലേക്കിറങ്ങിയത്.

1987ൽ വെയ്സ്കി കോംസോമോലെറ്റ്സ് പത്രത്തിന്റെ കറസ്പോണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. തുടക്കത്തിൽ തന്നെ ലഭിച്ച അവസരങ്ങളെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ദിമിത്രി ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മികച്ച മാധ്യമപ്രവർത്തകനെന്ന നിലയിലേക്ക് വളർന്നു. ദിമിത്രിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പത്ര മാനേജ്മെന്റ് ഒരുവർഷത്തിനകം കോംസോമോലെറ്റ്സ് പ്രാവ്ദ യൂത്ത് വിഭാഗം തലവനായും തൊട്ടുപിന്നാലെ ന്യൂസ് ആർട്ടിക്കിൾ എഡിറ്ററായും ദിമിത്രിക്ക് സ്ഥാനകയറ്റം നൽകി.

1988ൽ കോംസോമോലെറ്റ്സിൽ നിന്ന് രാജിവെച്ച ശേഷമാണ് ദിമിത്രിയും അദ്ദേഹത്തിന്റെ 50 സഹപ്രവർത്തകരും ചേർന്ന് 1993ൽ നൊവായ ഗസെറ്റ സ്ഥാപിക്കുന്നത്. സത്യസന്ധവും സ്വതന്ത്രവും സമ്പന്നവുമായ വാർത്തകൾ വായനക്കാർക്കായി നൽകണമെന്ന ലക്ഷ്യത്തോടെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു പത്രം ആരംഭിച്ചത്. തുടക്കകാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിച്ചിരുന്നില്ല.

മുൻ സോവിയറ്റ് പ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ മിഖയിൽ ഗോർബച്ചേവിന്റെ സഹായമാണ് പത്രത്തെ കരകയറ്റിയത്. നൊബേൽ പുരസ്കാരമായി ലഭിച്ച പണത്തിൽ കുറച്ച് തുക നൊവായയിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും പുതിയ കമ്പ്യൂട്ടറുകൾ വാങ്ങാനുമായി ഗോർബച്ചേവ് നൽകി. ഈ സഹായം അഴിമതിക്കെതിരേ ഉറച്ച നിലപാടുമായി മുന്നേറാൻ ദിമിത്രിക്ക് കൂടുതൽ കരുത്തേകി.

തുടക്കകാലത്ത് 10,000 കോപ്പികൾ മാത്രം അച്ചടിച്ചിരുന്ന പത്രമായിരുന്നു നൊവായ ഗസെറ്റ. 1996 ഓടെ ഇത് 70,000 ആയി ഉയർന്നു. പല അഴിമതിയും സർക്കാരിന്റെ കൊള്ളരുതായ്മകളും വെളിച്ചത്തുകൊണ്ടുവന്നതോടെ പത്രത്തിന്റെ വളർച്ചയും വേഗത്തിലായി. 2001 നവംബറിൽ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ബാങ്കിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ അഴിമതി പുറത്തുകൊണ്ടുവന്നതും നൊവായ ഗസ്റ്റായിരുന്നു. 2017ൽ ദിമിത്രി പത്രം വിട്ടിറങ്ങിയെങ്കിലും 2019ൽ വീണ്ടും എഡിറ്ററായി തിരിച്ചെത്തി. ജീവനക്കാർ വോട്ടെടുപ്പിലൂടെയാണ് ദിമിത്രിയെ എഡിറ്ററായി തിരിച്ചെത്തിച്ചത്.

അന്വേഷണാത്മകവും ധീരവുമായി മാധ്യമപ്രവർത്തനത്തിന് മുമ്പും നിരവധി പുരസ്കാരങ്ങൾ ദിമിത്രിയെ തേടിയെത്തിയിട്ടുണ്ട്. 2007ലെ ഇന്റർനാഷ്ണൽ പ്രസ് ഫ്രീഡം അവാർഡ് ദിമിത്രിക്കായിരുന്നു. ഭീഷണികളും അക്രമണങ്ങളും അതിജീവിച്ച് പത്ര സ്വാതന്ത്യം സംരക്ഷിക്കാൻ നിലകൊള്ളുന്ന മാധ്യമപ്രവർത്തകർക്ക് നൽകുന്ന പുരസ്കാരമാണിത്. 2010ൽ ഫ്രാൻസിലെ ഉയർന്ന ബഹുമതിയായ ലിജിയൻ ഓഫ് ഹോണർ ഓർഡറിനും ദിമിത്രി അർഹനായി. 2010ലെ ഫോർ ഫ്രീഡം അവാർഡും നൊവായ ഗസെറ്റയ്ക്കായിരുന്നു. 2016ൽ വേൾഡ് ന്യൂസ് പബ്ലിഷേർഴ്സ് അസോസിയേഷന്റെ ഗോൾഡൻ പെൻ ഫ്രീഡം അവാർഡും മുറടോവിന് ലഭിച്ചു.

ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ലറി’ന്റെ സ്ഥാപകയും സിഇഒയുമാണ് റെസയ്കൊപ്പമാണ് മുറടോവ് പുരസ്കാരം പങ്കുവച്ചിരിയ്ക്കുന്നത്.അഭിപ്രായ സ്വാതന്ത്രത്തിനായി നിലകൊണ്ടതിന്റെ പേരിൽ ആറുവർഷത്തോളം തടവുശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. സിഎൻഎന്നിനു വേണ്ടി നിരവധി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുളള റെസ ഭീകരവാദത്തിനെതിരെ നിരവധി ഗ്രന്ഥങ്ങളും രചിച്ചു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് റിപ്പോർട്ടുകളിലൂടെ വെളിപ്പെടുത്തിയതിനാണ് റെസ തടവുശിക്ഷ നേരിടേണ്ടി വന്നത്. 2012 ലാണ് റാപ്ലർ ഡോട്ട്കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week