24.2 C
Kottayam
Sunday, June 7, 2026

മാര്‍ പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ‘ലൗ ജിഹാദു’മായി മുരളീധരന്‍; ഓണ്‍ സ്‌റ്റേജ് മറുപടിയുമായി ബ്രിട്ടാസും നജീബ് കാന്തപുരവും

Must read

തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ലൗ ജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ച വി മുരളീധരന് അതേ വേദിയില്‍ തന്നെ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപിയും നജീബ് കാന്തപുരം എംഎല്‍എയും. ക്രൈസ്തവ പെണ്‍കുട്ടികളെ നിര്‍ബന്ധിത മത മാറ്റം നടത്തുന്നുയെന്ന് ആരോപിക്കാന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തിനാണ് ബ്രിട്ടാസും നജീബ് കാന്തപുരവും മറുപടി നല്‍കിയത്.

മുരളീധരന്‍ പറഞ്ഞത്: ”കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ടുകളുണ്ടെന്നാണ് പറയുന്നത്. ക്രൈസ്തവരായ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ശക്തികള്‍ നടത്തുന്നുണ്ടെന്ന് സഭാ നേതൃത്വം അല്ലാതെ വേറെ ആര് പറയും.”

മുരളീധരന്റെ പരാമര്‍ശത്തിന് ബ്രിട്ടാസ് നല്‍കിയ മറുപടി: ”വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലേക്ക് നമുക്ക് ഒരു കാരണവശാലും പോകാന്‍ കഴിയില്ല. അത്തരമൊരു നീക്കങ്ങളിലേക്ക് ഒരു തരത്തിലും ഏത് ജിഹാദിന്റെ പേരിലാണെങ്കിലും പാംപ്ലാനി പിതാവ് കൂട്ടുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഉറപ്പ് നല്‍കുകയാണ്. ആട്ടിന്‍ തോലിട്ട് ചെന്നായിക്കളായി വരുന്നവരെ കരുതിയിരിക്കണം. ഉത്തരേന്ത്യന്‍ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലയെ ഈ ഭൂമിയില്‍ പ്രവേശിപ്പിക്കരുത്. ആര് വേദിയില്‍ വന്ന് പറഞ്ഞാലും അത് പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷിയെ മറന്ന് മുന്നോട്ട് പോകാനാകില്ല. വെറുപ്പും വിദ്വേഷവും പ്രതിരോധിക്കാനുള്ള നന്മയാണ് കേരളം ലോകത്തിന് പറഞ്ഞുകൊടുത്തത്. ”

ഗാന്ധിയെ കൊന്നവര്‍ സാഹോദര്യം പറയുന്ന കാലമാണിതെന്ന് നജീബ് കാന്തപുരം പറഞ്ഞു.”ഇന്ത്യയിലെ വര്‍ഗീയവാദികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സമുദായം കൂടിയാണ് ക്രിസ്തീയ സമുദായമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ പടച്ചുവിടുന്ന ലൗ ജിഹാദ് പോലെയുള്ള ഏറ്റവും അപകടകരമായ ആയുധങ്ങളില്‍ സമുദായം ഇടറി വീഴാതിരിക്കാനുള്ള കാവല്‍ക്കാരനായി പിതാവിന് നിലകൊള്ളാന്‍ കഴിയട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week