27.6 C
Kottayam
Thursday, June 4, 2026

അൽ ഷിഫ ആശുപത്രി വളഞ്ഞ് ഇസ്രയേൽ, സഹായത്തിനായി വിലപിച്ച്‌ ഡോക്ടർമാർ

Must read

ഗാസ: ഗാസ സിറ്റിയിലെ പ്രധാന ആശുപത്രി വളഞ്ഞ് ഇസ്രയേൽ സേന. അൽ ഷിഫ ആശുപത്രിയുടെ കവാടത്തിനു മുന്നിൽ ഇസ്രയേൽ ടാങ്കുകകൾ അണിനിരന്നതായാണു വിവരം. വൈദ്യുതി വിച്ഛേദിച്ചതിനാൽ ഇന്ധനക്കുറവു മൂലം നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ മരിച്ചു വീഴുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ധനം തീർന്നതിനെ തുടർന്നു വൈദ്യുതി പൂർണമായും നിലച്ച ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ടു കുട്ടികൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നു കുഞ്ഞങ്ങൾ ഉൾപ്പെടെ 32 രോഗികളാണ് ഇവിടെ മരിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

1500 രോഗികളിൽ 500 പേരൊഴികെ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്. 650 പേരോളം ഇപ്പോഴും ആശുപത്രിയിലുണ്ടെന്നും റെഡ് ക്രോസോ മറ്റേതെങ്കിലും സംവിധാനങ്ങളോ എത്തുന്നതുവരെ  ഇവർ ആശപത്രിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഹമാസിന് സഹായമൊരുക്കുന്ന കേന്ദ്രമായാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും രോഗികളെ ഹമാസ് കവചമാക്കുകയാണെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ ഹമാസ് ഈ ആരോപണം നിഷേധിച്ചു. ‘‘ടാങ്കുകളെല്ലാം ആശുപത്രിയുടെ മുന്നിലുണ്ട്. ഞങ്ങളെ പൂർണമായും വളഞ്ഞിരിക്കുകയാണ്. ഇതു തീർത്തും സാധാരണക്കാരുടെ പ്രദേശമാണ്. ആശുപത്രി അധികൃതരും  രോഗികളും, ഡോക്ടർമാരും മാത്രമാണ് ഇവിടെയുള്ളത്. ആരെങ്കിലും ഇതൊന്ന് നിർത്തൂ’’ –  ആശുപത്രിയിലെ സർജൻ ഡോ.അഹമ്മദ് അൽ മൊഖല്ലാലാതി പൊട്ടിക്കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു. 

- Advertisement -

വാട്ടർ ടാങ്കുകളും മറ്റു ജല സ്ത്രോതസ്സുകളും ഓക്സിജൻ പമ്പുകളുമെല്ലാം ബോംബിട്ട് നശിപ്പിച്ചെന്നും ഇവിടെയുള്ളവർ വളരെയധികം കഷ്ടപ്പെട്ടാണ് നിൽക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. രോഗികൾക്ക് ആശുപത്രി തീരെ സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും അറിയിച്ചു.

- Advertisement -

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ച കഴിഞ്ഞ ദിവസം സജീവമായിരുന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയിൽനിന്നു പിന്മാറിയതായി ഹമാസ് അറിയിച്ചു. ഗാസയിലേക്കു കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഗാസയ്ക്ക് പുറത്തേക്ക് യുദ്ധം വ്യാപിക്കുമെന്ന് ആശങ്കയും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week