24.4 C
Kottayam
Sunday, September 29, 2024

എല്‍സിയുടെ ബിരുദവും വ്യാജമോ? നിയമനത്തില്‍ ഇടപടലുകള്‍ നടന്നതായി സംശയം

Must read

കോട്ടയം: മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സിജെ എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ വിസിക്ക് നല്‍കിയ കത്ത് പുറത്തുവന്നു.അതിനിടെ എല്‍സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം തുടങ്ങി.

കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് 2016 മാര്‍ച്ചിലായിരുന്നു. സര്‍വകലാശാലകളിലെ സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്റ് ഒഴിവിന്റെ രണ്ടു ശതമാനം, തൊട്ടു താഴെയുള്ള തസ്തികകളില്‍ നിന്നുള്ളവരെ പ്രൊമോഷന്‍ വഴി നിയമിക്കാന്‍ തീരുമാനമായി. എന്നാല്‍ നിരന്തര സമ്മര്‍ദത്തിനൊടുവില്‍ രണ്ടു ശതമാനം പിന്നീട് നാല് ശതമാനമായി ഉയര്‍ന്നു.

2017ല്‍ എംജി സര്‍വകലാശാല ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ രജിസ്ട്രാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ഉത്തരവിലൂടെ അസിസ്റ്റന്റ് കേഡറിലെ ആകെയുള്ള 712 ഒഴിവുകളില്‍ 4 ശതമാനം ഒഴിവുകള്‍ താഴ്ന്ന വിഭാഗത്തില്‍ 4 വര്‍ഷം ജോലി ചെയ്തവര്‍ക്ക് നീക്കിവച്ച ഈ ഉത്തരവിലൂടെ ആണ് എല്‍സിക്ക് നിയമനം തരമായത്.

2 ശതമാനം സംവരണം എന്നത് 4 ശതമാനം ആക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കൂടി മറവിലുമായിരുന്നു. പിഎസ്സി നിയമനങ്ങള്‍ക്ക് മുന്‍പേ വേണ്ടപ്പെട്ടവരുടെ എല്ലാം കസേര ഉറപ്പിക്കാന്‍ ഇടത് സംഘടനായ എംപ്ലോയീസ് അസോസിയേഷന്‍ 2016 മുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ രേഖകളും പുറത്തുവന്നു.

തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തില്‍ താഴെയുള്ള എല്ലാ ജീവനക്കാരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് 2016 ജൂലൈയില്‍ ഇടത് സംഘടന വിസിക്ക് നല്‍കിയ കത്തും പുറത്തുവന്നു. സര്‍വകലാശാലയുടെ ആദ്യ തീരുമാനപ്രകാരം മുന്നോട്ട് പോയിരുന്നില്ലെങ്കില്‍ എല്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനം കിട്ടുമായിരുന്നില്ല. ഇതു മറികടക്കാനാണ് മാനദണ്ഡം മാറ്റണമെന്ന ആവശ്യം ഇടത് സംഘടന മുന്നോട്ട് വച്ചത്.

2017 ഒക്ടോബര്‍ 25ന് ഇറങ്ങിയ പുതുക്കിയ ഉത്തരവ് പ്രകാരം തിടുക്കത്തില്‍ നവംബറില്‍ തന്നെ എല്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനം കിട്ടി. പിഎസ്‌സി വഴി നിയമിച്ചവരെക്കാള്‍ ഇവര്‍ക്ക് സീനിയോറിറ്റി ലഭിക്കുകയും ചെയ്തു. 2010ല്‍ പിയൂണ്‍ തസ്തികയില്‍ ജോലിക്ക് കയറിയപ്പോള്‍ എല്‍സിക്ക് എസ്എല്‍എല്‍സി യോഗ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ 2016ല്‍ അസിസ്റ്റന്റായി നിയമനം കിട്ടിയപ്പോള്‍ എസ്എസ്എല്‍സി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയില്‍ തന്നെയും റെഗുലര്‍ ബിരുദവും എല്‍സി സ്വന്തമാക്കിയിരുന്നു.

എന്നാല്‍ 2016 ല്‍ നിന്ന് 2022 ല്‍ എത്തുമ്പോഴും പ്രൊമോഷന് ആവശ്യമായ പിഎസ്‌സി നേരിട്ട് നടത്തുന്ന വകുപ്പുതല പരീക്ഷ എല്‍സി പാസായിട്ടില്ല. ബിരുദം റെഗുലറായി ആദ്യ തവണ തന്നെ നേടിയെടുത്ത ഒരാള്‍ താരതന്മേന്യ എളുപ്പമായ വകുപ്പുതല പരീക്ഷ വിജയിക്കാത്തത് വിജിലന്‍സ് സംശയത്തോടെയാണ് നോക്കി കാണുന്നത്. എല്‍സിയുടെ ബിരുദവും നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വിശദമായി അന്വേഷിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week