വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ട്രംപും ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ചയാണ് യു.എസും ഇറാനും ഇടക്കാലസമാധാനക്കരാറിൽ ഓൺലൈനായി ഒപ്പിട്ടത്. കരാർ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ നാവിക ഉപരോധം പിൻവലിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കരാർ ഔദ്യോഗികമായി ഒപ്പിട്ടാൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെയാണ് ഇറാൻ ഹോർമുസ് അടച്ചത്.
കരാർ പ്രാബല്യത്തിലാകുന്നതോടെ ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുമേലേർപ്പെടുത്തിയ ഉപരോധം യു.എസ്. ഇളവുചെയ്തേക്കും. അതുവഴി ഇറാന് എണ്ണവിൽപ്പന പുനരാരംഭിക്കാനും നിലവിൽ ലോക രാജ്യങ്ങളിൽ നേരിടുന്ന ഇന്ധനദൗർലഭ്യത്തിനും പരിഹാരമാകും.

