24 C
Kottayam
Thursday, June 4, 2026

ട്രംപിന്റെ പ്രഖ്യാപനം, ഖത്തറിന്റെ മധ്യസ്ഥത,വെടി നിർത്തലിന് സമ്മതിച്ചു ഇസ്രായേലും ഇറാനും

Must read

ടെഹ്‌റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍ വ്യക്തത വരുത്തിയില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനത്തെ ഇറാന്‍ അംഗീകരിക്കില്ലെന്നും യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ ആദ്യം പ്രതികരിച്ചത്. പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് മയപ്പെടുത്തി.

‘നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു ‘കരാറും’ ഇല്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിച്ച സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.’ ഇറാന്‍ വിദേശാകര്യ മന്ത്രി പറഞ്ഞു.

- Advertisement -

സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള പ്രത്യാക്രമണം പുലര്‍ച്ചെ നാലു മണിവരെ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ജനതയ്ക്കും സായുധസേനയ്ക്കും അബ്ബാസ് അരാഗ്ചി നന്ദി പറയുകയും ചെയ്തു.

- Advertisement -

ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നതെന്നാണ് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

- Advertisement -

ദുര്‍ബലമായ ആക്രമണമെന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്. പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. യുഎസുമായുള്ള ഏറ്റുമുട്ടലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതീകാത്മക തിരിച്ചടിയായിട്ടാണ് ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണമെന്നുമാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

‘ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടതായി നയതന്ത്രജ്ഞന്‍ പറഞ്ഞു.’ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഇറാന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വെടിനിര്‍ത്തലിന് തങ്ങള്‍ സമ്മതം അറിയിച്ചതായി ഇസ്രയേലും ഇറാനും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

ഇറാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സമാനമായ പ്രതികരണമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ആശയവിനിമയം നടത്തിയതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായി ചര്‍ച്ച നടത്തിയെന്നുമാണ് വിവരം.

ട്രംപ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുമായി നേരിട്ട് സംസാരിക്കുകയും, വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിക്കാന്‍ സഹായിച്ചതിന് നന്ദി പറയുകയും ചെയ്തതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week