31.5 C
Kottayam
Wednesday, October 2, 2024

അമിത വിവാദങ്ങളെ സ്വീകരിക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനു ബുദ്ധിമുട്ട്; ട്രൂ കോപ്പിയില്‍ നിന്ന് ആത്മകഥ പിന്‍വലിച്ച് ഇന്ദു മേനോന്‍

Must read

തിരുവനന്തപുരം: ട്രൂ കോപ്പിയില്‍ നിന്ന് തന്റെ ആത്മകഥ പിന്‍വലിച്ച് ഇന്ദു മേനോന്‍. ‘എന്റെ കഥ എന്റ ആണുങ്ങളുടേയും’ പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് ഇന്ദുമേനോന്‍ പറഞ്ഞു. അമിത വിവാദങ്ങളെ സ്വീകരിക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനുള്ള ബുദ്ധിമുട്ടിനെ ഞാന്‍ ആദരവോടെ തന്നെ അംഗീകരിക്കുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്നാല്‍ ആത്മാവിന്റെ മുറിവുകളും, ഹൃദയത്തിലെ എരിച്ചിലും, ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാന്‍ ആവുകയില്ല. ഞാന്‍ എന്നത്തന്നെ സ്വയം പ്രഷര്‍ക്കുക്കറിന്റെ മര്‍ദ്ദത്തോളം സമീകരിച്ചു നില്‍ക്കുമ്പോള്‍ സേഫ്റ്റി വാല്‍വിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടില്‍ എനിക്ക് നിയന്ത്രണമില്ല. കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്’, ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എന്റെ കഥ എന്റ ആണുങ്ങളുടേയും പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയില്‍ നിന്നും പിന്‍വലിക്കുകയാണ്. അമിത വിവാദങ്ങളെ സ്വീകരിക്കുവാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിനുള്ള ബുദ്ധിമുട്ടിനെ ഞാന്‍ ആദരവോടെ തന്നെ അംഗീകരിക്കുന്നു.

എന്നാല്‍ ആത്മാവിന്റെ മുറിവുകളും ഹൃദയത്തിലെ എരിച്ചിലും ചോരയുടെ ഒഴുക്കും എനിക്ക് എഡിറ്റ് ചെയ്യാന്‍ ആവുകയില്ല. ഞാന്‍ എന്നത്തന്നെ സ്വയം പ്രഷര്‍ക്കുക്കറിന്റെ മര്‍ദ്ദത്തോളം സമീകരിച്ചു നില്‍ക്കുമ്പോള്‍ സേഫ്റ്റി വാല്‍വിലൂടെ പുറത്തു വരുന്ന വായുവിന്റെ ചൂടില്‍ എനിക്ക് നിയന്ത്രണമില്ല.

കലാ കൗമുദി എഴുത്തിന്റെ എല്ലാ വഴികളിലും അലിവോടെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാരനുള്ള എല്ലാ അംഗീകാരങ്ങളും തന്നിട്ടുണ്ട്. സുനിലേട്ടനും സെല്‍വ രാജേട്ടനും
ഇങ്ങള് എഴുതിക്കോ എന്ന ധൈര്യം എക്കാലത്തും നല്‍കിയിട്ടുണ്ട്. MD സുകുമാരന്‍ മണി സാറും ഹൃദയപൂര്‍വ്വമായ സപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ട്രൂ കോപ്പിയില്‍ നിന്നും സജീവേട്ടന്‍ ആവശ്യപെട്ടതു കൊണ്ടാണി ഴോണറില്‍ എഴുതുവാന്‍ കഴിഞ്ഞത്. നന്ദി പറയുന്നില്ല. പക്ഷെ ചില എഴുത്തുകള്‍ക്ക് ഒരു വിധിയുണ്ട്. ഇടക്കാലത്ത് വെച്ച് മരണപ്പെട്ടു പോകുന്ന മനുഷ്യരെപ്പോലെ അവ അവസാനിക്കുന്നു. എനിക്ക് എഴുതണം. എഴുത്തിന്റെ കുരിശില്‍ ഞാനെന്നെ തറയ്ക്കുവാന്‍ ആശിക്കുന്നു. ചോരയൊഴുകിപ്പടര്‍ന്ന നിലത്ത് ചോന്നാമ്പല പ്പൂ പോലെ കൊഴിഞ്ഞു വീണ് മരിച്ചു പോകണം.

ഈ ലക്കം എഴുതാത്തതെന്ത് എന്ന് ആകുലപ്പെട്ട വായനക്കാരെ ഞാന്‍ ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ഇനി കലാകൗമുദിയില്‍ കാണാം. എല്ലാവര്‍ക്കും സ്‌നേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week