തോൽവി തുടർക്കഥ, പരമ്പര ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം പരമ്പര തോൽവി

തോൽവി തുടർക്കഥ, പരമ്പര ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം പരമ്പര തോൽവി

ബ്രിസ്ടോൾ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നാലാം മത്സരത്തിൽ ഒമ്പതു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് കുറിച്ചത്. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവിയാണിത്. നേരത്തേ അയർലൻഡിനോടും ഇന്ത്യ പരമ്പര തോറ്റിരുന്നു. 12 വർഷങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരേ ഒരു ടി20 പരമ്പര നേടുന്നത്.

ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവി. ക്യാപ്റ്റനായി നിയമിതനായശേഷം ഇതുവരെ ഒന്നിൽപ്പോലും വിജയം കാണാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടില്ല. ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ശ്രേയസ്. അയർലൻഡിനെതിരായ പരമ്പരയിലൂടെയായിരുന്നു ശ്രേയസിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം. അവിടെ രണ്ടു മത്സരങ്ങളിലും തോറ്റു. ഇംഗ്ലണ്ടിനെതിരേ ആദ്യത്തെ മൂന്നുമത്സരത്തിലും വിജയം കാണാനായിട്ടില്ല.

മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബൗളർമാരെ തല്ലിത്തകർത്ത് 13.5 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ഇതോടെ പരമ്പരയിൽ ഒരു മത്സരം ബാക്കിനിൽക്കേ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി (3-0).

ഫിൾ സാൾട്ടും ക്യാപ്റ്റൻ ഹാരി ബ്രൂക്കും ചേർന്നാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. 35 പന്തിൽ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 79* റൺസെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 42 പന്തുകൾ നേരിട്ട സാൾട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 59* റൺസെടുത്തു. എട്ട് റൺസെടുത്ത ജോസ് ബട്ട്‌ലറുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടാം വിക്കറ്റിൽ സാൾട്ട് – ബ്രൂക്ക് സഖ്യം 68 പന്തിൽ നിന്ന് അടിച്ചെടുത്തത് 146 റൺസാണ്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49 പന്തിൽ നിന്ന് 80 റൺസെടുത്ത ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വൈഭവ് സൂര്യവംശി (10 പന്തിൽ 15), അഭിഷേക് ശർമ (14 പന്തിൽ 16), ശിവം ദുബെ (23 പന്തിൽ 22), തിലക് വർമ (എട്ട് പന്തിൽ 11) എന്നിവരാണ് പിന്നീടുള്ള ഭേദപ്പെട്ട സ്‌കോറുകാർ. ഇഷാൻ കിഷൻ (4), വാഷിങ്ടൺ സുന്ദർ (5), അക്ഷർ പട്ടേൽ (1) എന്നിവരെല്ലാം പൂർണമായും നിരാശപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News