27.4 C
Kottayam
Thursday, June 4, 2026

ലോക് ഡൗൺ കാലത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചുവെന്ന് വനിതാ കമ്മീഷന്‍

Must read

ന്യുഡല്‍ഹി: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ വ്യക്തമാക്കി.

<p>ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 2-8 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31 വരെ 257 പരാതികളാണ് ലഭിച്ചത്.</p>

<p>മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ മാത്രം 69 ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചു. അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നുകാട്ടി 77 പരാതികളും വിവാഹിതര്‍ അടക്കം നേരിടുന്ന അതിക്രമങ്ങളുടെ 15 പരാതികളും രണ്ട് സ്ത്രീധന മരണങ്ങളും, 13 ബലാത്സംഗങ്ങളും/ബലാത്സംഗ ശ്രമങ്ങളിലും പരാതികള്‍ ലഭിച്ചു. ലോക്ക് ഡൗണിന് മുന്‍പ് ഗാര്‍ഹിക പീഡനങ്ങള്‍ 30, വിവാഹിതരായ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 13, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് 35 എന്നിങ്ങനെയായിരുന്നു കേസുകളെന്നും രേഖ ശര്‍മ്മ ചൂണ്ടിക്കാട്ടി.</p>

<p>ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ് 90 എണ്ണം. ഡല്‍ഹി (37), ബിഹാര്‍ (18), മധ്യപ്രദേശ് (11), മഹാരാഷ്ട്ര (18) എന്നിങ്ങനെയാണ്. കേരളത്തില്‍ നിന്ന് മൂന്നു പരാതികള്‍ ലഭിച്ചു. ഇതില്‍ ഒരെണ്ണം തീര്‍പ്പാക്കിയെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.</p>

- Advertisement -

<p>ദിവസവും ഒന്നോ രണ്ടോ പരാതികള്‍ തനിക്ക് നേരിട്ട് ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച നൈനിറ്റാളില്‍ നിന്ന് ഒരു പരാതി വന്നു. ഭര്‍ത്താവ് വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുന്നുവെന്നും മര്‍ദ്ദിക്കുന്നുവെന്നുമാണ് പരാതി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഡല്‍ഹിയിലുള്ള മാതാപിതാക്കളുടെ അടുക്കലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിലെ അവശേഷിക്കുന്ന കാലം തന്നെ ഒരു ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് വീട്ടില്‍ നിന്ന് മാറാതെ ഇരിക്കുന്നതിനാല്‍ പോലീസിനെ സമീപിക്കാന്‍ പോലും കഴിയുന്നില്ല. ഭര്‍തൃവീട്ടില്‍ താമസിക്കുന്ന കാലത്തോളം പീഡനം തുടരുമെന്നും അവര്‍ പറഞ്ഞതായി രേഖ ശര്‍മ്മ വ്യക്തമാക്കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week