28.7 C
Kottayam
Saturday, September 28, 2024

അരിക്കൊമ്പൻ ജനവാസ മേഖലയിൽ;വീട് തകര്‍ത്തു,മയക്കുവെടി വെക്കുമോ? ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

Must read

ചെന്നൈ: രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമവുമായി തമിഴ്നാട് വനം വകുപ്പ്. തിരുനെൽവേലി ഊത്ത് എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്ന് മാറാതെ തുടരുന്ന അരിക്കൊമ്പനെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്.

തമിഴ്നാട്ടിലെ മഞ്ചോല ഊത്ത് പത്താം കാട്ടിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ആനയുടെ ഏറ്റവും പുതിയ ചിത്രം തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാരം നിരോധിച്ചു. ആനയുടെ കാൽപ്പാട് കണ്ടതോടെ ഊത്ത് സ്കൂളിന് അവധി നൽകി.

കഴിഞ്ഞ ദിവസം നാലുമുക്കിൽ എത്തിയ അരിക്കൊമ്പൻ പ്രദേശത്തെ കൃഷി നശിപ്പിക്കുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന മരം തകർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് ഓഫീസർ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആന കേരള അതിർത്തിയുടെ സമീപം എത്തിയെന്ന വാർത്ത ശരിയല്ല. കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടില്ല. ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

കാട്ടാനകളുടെ സാധാരണ ഭക്ഷണ രീതികളിലേക്ക് അരിക്കൊമ്പൻ മാറി. അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി കൂട്ടിച്ചേർത്തു. തമിഴ്നാട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മഞ്ചോല എസ്റ്റേറ്റിൽ എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യവും നാശനഷ്ടവും ഉദ്യോഗസ്ഥർ വിലയിരുത്തും. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്.

ഊത്ത് ഏസ്റ്റേറ്റിലെ പത്താം കാട്ടിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രമാണ് തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടത്. ചെറിയ തോതിൽ അക്രമാസക്തനാകുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയാനായി വലിയ സംഘത്തെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എൺപതോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന് മദപ്പാട് ഉണ്ടെന്ന സൂചനകളെത്തുടർന്ന് മൃഗഡോക്ടർമാരുടെ സാന്നിധ്യവും സംഘത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week