24.2 C
Kottayam
Sunday, June 7, 2026

‘സ്വന്തം നാട്ടിലെ പെണ്ണല്ലേ എന്ന് കരുതി ബഹുമാനം തരില്ല’; മലയാള സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ നയൻസ്

Must read

ചെന്നൈ:തെന്നിന്ത്യയിലെ താര റാണിയാണ് നടി നയൻതാര. ഇരുപത് വർ‌ഷത്തോടടുക്കുന്ന നടിയുടെ കരിയറിന്റെ തളർച്ചയും വളർച്ചയും ഒരു പോലെ പ്രേക്ഷകർ കണ്ടതാണ്. ആദ്യകാലങ്ങളിൽ ​ഗ്ലാമറസ് നായികയായി ബി​ഗ് സ്ക്രീനിലെത്തിയ നയൻതാര പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകളിലെ നായികയായി. സൂപ്പർ താരമില്ലാതെ തന്റെ സിനിമയെ വിജയിപ്പിക്കാനാവുമെന്ന് നയൻസ് തെളിയിച്ചു.

ഇന്ന് തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക, ബി​ഗ് ബജറ്റ് സിനിമകളിലെ ഡിമാന്റുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകാൻ കഴിയുന്ന നായിക തുടങ്ങി നയൻതാരയ്ക്കുള്ള വിശേഷണങ്ങൾ ഏറെയാണ്.

- Advertisement -

മലയാളിയായ നയൻസിനെ മലയാള സിനിമയിൽ അധികം കണ്ടിട്ടില്ല. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു അ​രങ്ങേറ്റം. പിന്നീട് നാട്ടുരാജാവ്, രാപ്പകൽ, തസ്കരവീരൻ തുടങ്ങി കുറച്ച് സിനിമകളിലഭിനയിച്ച നടി പെട്ടെന്ന് തന്നെ തമിഴകത്തേക്ക് ചേക്കേറി.

- Advertisement -

പിന്നീട് തെലുങ്കിലും മിന്നും താരമായി. താരപദവിയിലെത്തിയ ശേഷം മലയാളത്തിൽ ബോ‍ഡി ​ഗാർഡ്, പുതിയ നിയമം, ലവ് ആക്ഷൻ ഡ്രാമ, നിഴൽ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥിരാജിനൊപ്പം എത്തുന്ന നിഴൽ എന്ന സിനിമയാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് ചാനലിന് നയൻതാര നൽകിയ അഭിമുഖമാണ് വൈറലാവുന്നത്. മലയാളം സിനിമാ രം​ഗത്ത് ഇഷ്ടമല്ലാത്ത കാര്യമെന്തെന്ന ചോദ്യം അഭിമുഖത്തിൽ വന്നു. ഞാൻ ഡിപ്ലോമാറ്റിക് ആവുന്നില്ലെന്ന് പറഞ്ഞ നയൻതാര തന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു.

- Advertisement -

‘ബോംബെയിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വരുന്ന നടിമാരാണെങ്കിൽ അവർക്ക് ബഹുമാനം കൊടുക്കും. എന്നാൽ എന്റെ നാട്ടിലെ പെണ്ണ്, എന്റെ നാട്ടിലെ നടി എന്ന് കരുതുമ്പോൾ അവർ ഒരു അഡ്വാന്റേജ് എടുക്കും. അത് തെറ്റാണെന്നല്ല പറയുന്നത്. ബഹുമാനം കുറച്ച് കുറവായിരിക്കും. നമ്മളെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ആർട്ടിഫിഷ്യലായ ബഹുമാനം കൊടുക്കണം എന്ന് വിചാരിച്ചാണ് ചെയ്യുന്നത്. പക്ഷെ ഒരു ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് അവർ കുറച്ച് ശ്രദ്ധിക്കണം,’ നയൻതാര പറഞ്ഞു.

തമിഴ്,തെലുങ്ക് ഇൻഡസ്ട്രികളെ പറ്റിയും നയൻതാര അന്ന് സംസാരിച്ചു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നും വളരെ പരിലാളന ലഭിക്കും. തമിഴ് സിനിമകളിൽ ഒരു പരാതിയും ഇല്ല. ഇവിടെ എല്ലാത്തിനും ഒരു ബാലൻസ് ഉണ്ട്. അവർക്ക് താരങ്ങളെ ഇഷ്ടമാണ്. പക്ഷെ ഇൻഡസ്ട്രിക്കും ഇവിടത്തെ പ്രേക്ഷകർക്കും എല്ലാത്തിലും ഒരു ബാലൻസ് ഉണ്ടെന്നും നയൻതാര പറഞ്ഞു.

തമിഴകത്തിന് നയൻതാര ഇഷ്ടപ്പെട്ടത് പോലെ തന്നെ ഇന്ന് തമിഴ്നാടും നയൻസിനെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തമിഴകത്ത് ഇത്രയധികം വർഷം സൂപ്പർ ഹിറ്റ് നായികയായി തിളങ്ങിയ മറ്റൊരു നടിയും ഉണ്ടായിട്ടില്ലെന്നതും ഈ സ്വീകര്യതയെ അടയാളപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week