28.8 C
Kottayam
Thursday, June 4, 2026

തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Must read

കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് സംഘര്‍ഷ മുന്നറിയിപ്പു കൈമാറിയത്. ചെറുതും വലുതുമായ കാരണങ്ങളാല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളുമുണ്ടായ എല്ലാ സ്ഥലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അതീവ ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ്.

സ്വര്‍ണക്കത്ത്, ലൈഫ് കോഴ, ഡോളര്‍ കള്ളക്കടത്ത് തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളെല്ലാം പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആയുധമാക്കിയത് രാഷ്ട്രീയമായി ഭരണകക്ഷിക്ക് ദോഷമുണ്ടാക്കിയിരുന്നു. ഇതിന് മറുമരുന്നായി രാഷ്ട്രീയമായ ആരോപണങ്ങള്‍ക്കൊപ്പം വ്യക്തിഹത്യ പോലുള്ള നടപടികളുണ്ടായത് പല സ്ഥലങ്ങളിലും ഭരണ -പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക് പോരിനും സംഘര്‍ഷങ്ങള്‍ക്കും കാരണമായി.

കഴിഞ്ഞദിവസം കൊല്ലം മണ്‍റോതുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിക്കാനിടയായ സംഭവവും നിസാരമായ വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയത്. കൊല്ലപ്പെട്ട മണിലാലും അറസ്റ്റിലായ അശോകനും പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. മണ്‍റോതുരുത്തിലെ തിരഞ്ഞെടുപ്പുമായും മത്സരവുമായും ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം തെറിവിളിയിലും കയ്യാങ്കളിയിലുമെത്തിയതിന് പിന്നാലെയാണ് കത്തിക്കുത്തും കൊലപാതകവുമുണ്ടായത്.

ചടയമംഗലത്ത് കഴിഞ്ഞദിവസം പരസ്യപ്രചാരണത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.എം പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റവും സംഘര്‍ഷവുുണ്ടായി. പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സമാന സാഹചര്യങ്ങളുണ്ടായ നിരവധി സ്ഥലങ്ങള്‍ പലയിടത്തുമുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വാക്കേറ്റവും സംഘര്‍ഷവും വെഞ്ഞാറമൂട്ടില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കലാശിച്ച സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും അവഗണിക്കാന്‍ പാടില്ലെന്ന താക്കീതും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week