25.5 C
Kottayam
Friday, June 5, 2026

ചുമട്ടുതൊഴിൽ നിരോധിയ്ക്കണം,നിയമഭേദഗതി അനിവാര്യമെന്ന് ഹൈക്കോടതി

Must read

കൊച്ചി:ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. പരിഷ്കൃതരാജ്യങ്ങളൊന്നും പൗരന്മാരെക്കൊണ്ട് തലയിൽ ചുമടെടുപ്പിക്കില്ല. 75 കിലോ ഭാരം ദിവസം നാലുമണിക്കൂർ വീതം 50 വർഷം ചുമന്നാൽ പിന്നെ ജീവിതമുണ്ടാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ചുമട്ടുതൊഴിലാളി നിയമം ലോഡ് വർക്കേഴ്സ് ആക്ട് എന്ന് ഭേദഗതി ചെയ്യേണ്ട സമയമായി. 1970-ൽ നിലവിൽ വന്നതാണ് ഈ നിയമം. ഇതിനുശേഷം 50 വർഷം കഴിഞ്ഞു. നിയമം നിലനിൽക്കുന്നതിനാലാണ് ചുമട്ടുതൊഴിൽ ഇപ്പോഴും തുടരുന്നത്. മനുഷ്യത്വമില്ലാത്ത തൊഴിലാണിത്.

ചുമട്ടുതൊഴിലിന് പകരമായി യന്ത്രങ്ങൾ വന്നുകഴിഞ്ഞു. അപ്പോഴാണ് നോക്കുകൂലി ചോദിച്ച് തുടങ്ങിയത്. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലടക്കം പരിശീലനം നൽകുകയാണ് വേണ്ടത്. ഇത്തരത്തിൽ ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

- Advertisement -

ചുമടെടുക്കുന്നവരുടെ പേശികളും സ്പൈനൽ കോഡുമൊക്കെ തകരുകയാണ്. എന്നിട്ടും ചുമട്ടുതൊഴിൽ നിറുത്തുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ക്ഷേമബോർഡൊന്നും വേണ്ടെന്നല്ല പറയുന്നത്. സ്ഥാപിത താത്പര്യമുള്ളവരാണ് അത്തരത്തിൽ വ്യാഖ്യാനിക്കുന്നത്.

- Advertisement -

ചുമട്ടുതൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനാണ് ചുമട്ടുതൊഴിലാളി നിയമം കൊണ്ടുവന്നതെന്ന് ഗവൺമെന്റ് പ്ലീഡർ ഇ.സി. ബിനീഷ് വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ അത്തരം നിയമം ഇല്ലെന്നതും ശ്രദ്ധയിൽപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളുടെ കാര്യമല്ല പറയുന്നതെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന് പറയുന്നവരാരും ചുമടെടുക്കുന്നവരല്ല. പാവം തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണ് അവർ.

രാഷ്ട്രീയപ്പാർട്ടികൾക്ക് താത്പര്യമുള്ളവരെ ചുമട്ടുതൊഴിലാളികളാക്കും. യാതൊരു പരിശീലനമോ അച്ചടക്കമോ അവർക്കില്ല. രാഷ്ട്രീയപ്പാർട്ടികൾക്കാണ് ചുമട്ടുതൊഴിൽ നിലനിർത്താൻ താത്പര്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

- Advertisement -

നോക്കുകൂലി ചോദിച്ചതിന് പിടിച്ചുപറിക്കെതിരേ കേസെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെ സ്വാഗതം ചെയ്ത കോടതി സർക്കാർ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു.

നോക്കുകൂലി ചോദിച്ചാൽ കർശന നടപടി സ്വീകരിക്കാൻ ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതായി സർക്കാർ അറിയിച്ചു. ഇതിന്റെ കരട് സർക്കാർ പരിഗണനയിലാണ്. ഈ ഭേദഗതി എന്ന് നടപ്പാക്കുമെന്ന് കോടതി ആരാഞ്ഞു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് നോക്കൂകൂലി ആവശ്യപ്പെടുന്നവർക്കെതിരേ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചതായും സർക്കാർ അറിയിച്ചു. വിഷയം ഡിസംബർ 21-ന് വീണ്ടും പരിഗണിക്കും.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week