28.7 C
Kottayam
Saturday, September 28, 2024

വേണാടിലെ തിരക്കിൽ യാത്രക്കാരിയ്ക്ക് ദേഹാസ്വാസ്ഥ്യം. ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചിട്ട് തിരിഞ്ഞു നോക്കിയില്ല, വിശ്വാസ്യത നഷ്ടപ്പെട്ട് യാത്രക്കാർ

Must read

കൊച്ചി:ഷൊർണൂരിലേയ്ക്ക് പോകുന്ന വേണാട് എക്സ്പ്രസ്സിൽ ഇന്ന് രാവിലെ ഏറ്റുമാനൂർ എടുത്തശേഷമാണ് യാത്രക്കാരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാർ വൈക്കം റോഡിൽ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഗാർഡിന്റെ നിർദ്ദേശപ്രകാരം യാത്രക്കാരിയെ വേണാടിന്റെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാവേലിക്കര സ്വദേശിനിയായ ഐശ്വര്യ എന്ന പെൺകുട്ടിയ്ക്കാണ് ഇന്ന് യാത്രാമദ്ധ്യേ ആരോഗ്യപ്രശ്നം ഉണ്ടായത്.അതികഠിനമായ തിരക്ക് മൂലം വേണാടിലെ ജനറൽ കോച്ചുകളിൽ ശുദ്ധവായുപോലും ലഭിക്കാത്ത അവസ്ഥയായിരുന്നു.

എറണാകുളം ഹൈവേയിൽ ഗതാഗതസൗകര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് യാത്രക്കാർ വൈക്കം റോഡിൽ അപായ ചങ്ങല വലിച്ചത്. അഞ്ചുമിനിറ്റ് വൈക്കം സ്റ്റേഷനിൽ നിർത്തിയെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ ട്രെയിൻ പിറവത്തേയ്ക്ക് എടുക്കുകയായിരുന്നു. വിവരം കൈമാറാനായി യാത്രക്കാർക്ക് നൽകിയിട്ടുള്ള ഹെൽപ് ലൈൻ നമ്പറായ 139 ൽ പലരും മാറിമാറി വിളിച്ചിട്ടും ഉത്തരം കിട്ടാതിരുന്നതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ 139 ലുള്ള വിശ്വാസവും യാത്രക്കാർക്ക് നഷ്ടപ്പെട്ടു.

വിഷുവിനും ഈസ്റ്ററിനും ശേഷം ഓഫീസിലേയ്ക്ക് മടങ്ങുന്നവർ കൂടി ഇന്ന് വേണാടിനെ ആശ്രയിക്കുകയായിരുന്നു. ശരിക്കും വാഗൺ ദുരന്തത്തിന്റെ തനിയാവർത്തനമാണ് വേണാടിൽ ഇന്ന് അരങ്ങേറിയത്. അമിത തിരക്കുമൂലം യാത്രക്കാർ ഓരോ സ്റ്റേഷനിൽ ഇറങ്ങാനും വളരെയേറെ ആയാസപ്പെട്ടു. അതോടെ ഓരോ സ്റ്റേഷനിൽ നിന്നും വേണാട് ഇന്ന് വൈകിയാണ് പുറപ്പെട്ടത്.സാധാരണക്കാരന്റെ ആശ്രയമായ ജനറൽ കോച്ചുകൾ പരിമിതമാക്കിയതും സീസൺ യാത്രക്കാർക്ക് ഡി റിസേർവ്ഡ് കോച്ചുകൾ നൽകാത്തതും തിരക്ക് വർദ്ധിക്കാൻ കാരണമാണ്.

മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തുന്നത്. പല സംഘടനകളും യാത്രാക്കാരും ജനപ്രതിനിധികളടക്കം സ്റ്റേഷനിൽ പലതവണ പ്രതിഷേധിച്ചെങ്കിലും റെയിൽവേ അനങ്ങാപ്പാറ നയം തുടരുകയാണ്.
കോവിഡിന്റെ പേരിൽ റെയിൽവേ പാസഞ്ചർ /മെമു സർവീസുകൾ റദ്ദാക്കിയതുകൊണ്ടും നിലവിലെ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതിനാലും കടുത്ത യാത്രാദുരിതം പേറിയാണ് ഓരോരുത്തരും ഇപ്പോൾ ഓഫീസിൽ എത്തുന്നത്. സീസൺ ടിക്കറ്റ് നിരുത്സാഹപ്പെടുത്തുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനറൽ കോച്ചുകളിൽ ഇടം തേടി യാത്രക്കാർ വാതിലുകൾ മാറിയോടുന്ന കാഴ്ചയ്ക്ക് ഇന്ന് പല ട്രെയിനുകളും സാക്ഷിയായി. ജനറൽ കോച്ചുകളിൽ പകുതി തിരിച്ചു RMS ന് നൽകുന്നതും സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്.

മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതിനാൽ റിസർവേഷൻ കോച്ചുകൾ പലതും കാലിയായാണ് സർവീസ് നടത്തുന്നത്. ഈ സീറ്റുകളിൽ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് തന്നെ (ഇൻഫർമേഷൻ കൗണ്ടറിൽ )അമിത പിഴ ഈടാക്കി യാത്രചെയ്യാവുന്നതാണ്. ഈ സമ്പ്രദായം കോവിഡ് മാനദണ്ഡത്തിന്റെ ഉൽപ്പന്നമാണ്. കോവിഡിന് മുമ്പ് സീസൺ അനുവദിച്ചിരുന്ന ഡി റിസേർവ്ഡ് കോച്ചുകളിൽ പതുങ്ങിയിരുന്ന് ടിക്കറ്റ് പരിശോധനകർ യാത്രക്കാർക്ക് പിഴ ഈടാക്കുന്നതും ജനറൽ കോച്ചുകളിലേയ്ക്ക് ഓടിച്ചു വിടുന്നത് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു. അതുപോലെ ഉത്സവ സീസണിൽ കരിഞ്ചന്തയിൽ ഒരു ടിക്കറ്റിന് 1000 രൂപവരെ അധികം വാങ്ങുന്ന ലോബികൾ ഇന്ന് സജീവമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. .

പാസഞ്ചർ ട്രെയിനുകൾ നിഷേധിച്ചും ആവശ്യമായ ജനറൽ കോച്ചുകൾ അനുവദിക്കാതെയും മെമുവിൽ എക്സ്പ്രസ്സ്‌ നിരക്ക് വാങ്ങിയും റെയിൽവേ ജനങ്ങളുടെ ജീവനും സ്വത്തും കൊള്ളയടിക്കുകയാണ്. എല്ലാ ജനപ്രതിനിധികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അടിയന്തര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week