27.7 C
Kottayam
Friday, June 19, 2026

ഗുലാം നബി ആസാദ് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക്?കെ.പി.സി.സിയുടെ പച്ചക്കൊടി കാത്ത് ഹൈക്കമാണ്ട്

Must read

ന്യൂഡല്‍ഹി:രാജ്യസഭാ കക്ഷിനേതാവ്‌ ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്നും രാജ്യസഭിയിലെത്തിയ്ക്കാന്‍ ആലോചന. കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലാണ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഫെബ്രുവരി 15-ന് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രമാണ് ജയസാധ്യതയുള്ള സീറ്റുള്ളത്. കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാണ്ട് അന്തിമ തീരുമാനമെടുക്കും.

കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവില്‍ കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാല്‍ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയില്‍ എത്തിക്കാനുള്ള ശ്രമം ഹൈക്കമാണ്ട് ആലോചിക്കുന്നത്.

ഏപ്രില്‍ 21-നാണ് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ്് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാണ്ട്് പദ്ധതിയിടുന്നത്. രാജ്യസഭ കക്ഷി നേതാവ് ആയതിനാല്‍ തന്നെ ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിന്റെയും ആവശ്യം.

പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ആവശ്യപ്പെട്ട് 23 തിരുത്തല്‍വാദി നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. അതുകൊണ്ടു തന്നെ ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാണ്ടില്‍ ചില തര്‍ക്കങ്ങളുമുണ്ട്. അതേസമയം ആസാദിന് വീണ്ടും അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരാണ് ഭൂരിപക്ഷം

- Advertisement -

1980 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായിരുന്നു ഗുലാം നബി ആസാദ്. രണ്ടു തവണ ലോക്‌സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. അതേസമയം, ഗുലാം നബി ആസാദിനെ മാറ്റി നിര്‍ത്തി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ രാജ്യസഭാ കക്ഷി നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കെ.സി. വേണുഗോപാലിനെ രാജസ്ഥാനില്‍;നിന്ന് രാജ്യസഭയിലെത്തിച്ച മാതൃക ആസാദിന്റെ കാര്യത്തിലും നടപ്പാക്കാനാണ് തീരുമാനം. വയലാര്‍ രവിയുടെ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച നടപടി: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു, കത്തു നൽകിയതായി ഓഫീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി....

അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി; ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ടയും മരക്കഷ്ണവും കല്ലും

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയിൽ വീട് അക്രമിച്ച് കയറിയ അഞ്ചംഗ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പീഡനത്തിന് ഇരയായ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ട, കല്ല്, മരക്കഷ്ണം...

തീ തുപ്പുന്ന സെൻ കാർ; നിയമവിരുദ്ധ മോഡിഫിക്കേഷൻ നടത്തിയ വിദ്യാർത്ഥികൾക്ക് എട്ടിന്റെ പണി; വാഹനം കസ്റ്റഡിയിലെടുത്ത് എംവിഡി, രജിസ്‌ട്രേഷൻ റദ്ദാക്കി

നിലമ്പൂർ: തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി. വണ്ടിയുടെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ്. പുകക്കുഴലിന്റെ ഉള്ളിൽ നിന്ന് തീ വരുന്ന രീതിയിലാണ് കാർ...

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി...

സിസിടിവി വെച്ച് നിരീക്ഷണം, അയൽക്കാരോട് സംസാരിച്ചാൽ മർദനം; വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതിയുടെ മരണത്തിൽ ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ

താനെ: വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബന്ധുക്കൾ. വീടിനകത്തും പുറത്തും സിസിടിവി വെച്ച് യുവതിയെ നിരീക്ഷിക്കുകയും അയൽവാസികളോട് സംസാരിച്ചാൽ പോലും മർദിക്കുകയും ചെയ്തിരുന്നതായി...

Popular this week