28.8 C
Kottayam
Thursday, June 4, 2026

കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തില്‍,മാതൃഭൂമി കാര്‍ട്ടൂണിന് വിമര്‍ശനം,ഗോപീകൃഷ്ണന്‍ വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടെന്ന് എന്‍.എസ്.മാധവന്‍

Must read

തിരുവനന്തപുരം:കേരള പോലീസിലെ വെടിയുണ്ട വിവാദവുമായി ബന്ധപ്പെടുത്തി മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അടക്കമുളളവര്‍ രംഗത്ത് എത്തി.ഗോപീകൃഷ്ണന്‍ വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടാണെന്ന് എന്‍എസ് മാധവന്‍ കുറ്റപ്പെടുത്തി.

കേരള പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലുളളതാണ് കെആര്‍ ഗോപീകൃഷ്ണന്റെ വിവാദ കാര്‍ട്ടൂണ്‍. കാണാതായ വെടിയുണ്ട ഇപി ജയരാജന്റെ കഴുത്തിലുണ്ട് എന്നാണ് കാര്‍ട്ടൂണിലെ പരിഹാസം.താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും വെടിയുണ്ടകള്‍ കാണാതായിക്കാമെന്നും ഇത് പുതിയ കാര്യമല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതിന് മറുപടിയായി തന്റെ കഴുത്തിലേക്ക് കൈ ചൂണ്ടി, ഒരു വെടിയുണ്ട ഏതാണ്ട് ഈ ഭാഗത്താണ് പണ്ട് കാണാതായത് എന്ന് ജയരാജന്‍ മറുപടി പറയുന്നതാണ് കാര്‍ട്ടൂണ്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അടയാളമാണ് ഇപി ജയരാജന്റെ കഴുത്തിലെ വെടിയുണ്ട. നീക്കം ചെയ്യാനാവാതെ കഴുത്തില്‍ തന്നെയുളള വെടിയുണ്ട കാരണം മരുന്നുകളുടെ സഹായത്താലാണ് ജയരാജന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. 1995 ഏപ്രില്‍ 12നാണ് ജയരാജന് എതിരെ വധശ്രമം ഉണ്ടായത്.

വിജയവാഡയില്‍ സിപിഎം സമ്മേളനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങി വരവേയാണ് ജയരാജന്‍ ആക്രമിക്കപ്പെട്ടത്. ജയരാജന്റെ അവസ്ഥയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week