28.9 C
Kottayam
Tuesday, May 7, 2024

Gold Rate Today: റെക്കോഡ് താണ്ടിയിട്ടും കുതിപ്പ് നിര്‍ത്താതെ സ്വര്‍ണ്ണവില,ഇന്നത്തെ നിരക്കിങ്ങനെ

Must read

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്. 

അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വർണവില കുതിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച  സ്വർണ വിലയെ ഉയർത്തുകയാണ്.കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720  രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി. വിപണിയിൽ വില 4755 രൂപയായി. ഒരു ഗ്രാം 

തുടർച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർധിച്ച് 84 രൂപയായി. അതേസമയം  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ

അന്താരാഷ്ട്ര സ്വർണ വില 2018 ഡോളറിലും, രുപയുടെ വിനിമയ നിരക്ക് 81.80ലുമാണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഇതോടെ സിംഗപ്പൂർ സെൻട്രൽ ബാങ്ക്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം ഉയർത്തി.

സിംഗപ്പൂർ സെൻട്രൽ ബാങ്ക് സ്വർണ ശേഖരത്തിലേക്ക് 17.3 ടൺ കൂട്ടിച്ചേർത്തു. ഇതോടെ മൊത്തം സ്വർണശേഖരം  222.4 ടൺ ആയി ഉയർന്നു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ അഞ്ച് മാസമായി സ്വർണം വാങ്ങി കൂട്ടുന്നുണ്ട്. മൊത്തം കരുതൽ ശേഖരം 2068 ടണ്ണായി ഉയർന്നിട്ടുണ്ട്. 

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)   7.3 ടൺ സ്വർണം  കൂട്ടിച്ചേർത്ത് മൊത്തം കരുതൽ ശേഖരം 794.68 ടണ്ണായി ഉയർത്തിയിട്ടുണ്ട്. അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് തുർക്കി, 15 ടൺ സ്വർണവും കസാക്കിസ്ഥാൻ   10.5 ടൺ സ്വർണവും വിറ്റഴിച്ചു.

അമേരിക്കൻ ബാങ്കുകളുടെ തകർച്ച തുടരുകയാണ്. ഇതാണ് വിപണിയിൽ സ്വര്ണവിലയെ ഉയർത്തുന്നത്. വാങ്ങലുകൾ ഉയരുമ്പോൾ സ്വർണവില ഇനിയും കൂടാൻ സാധ്യതയുണ്ട്. അടിക്കടിയുള്ള ബാങ്ക് കളുടെ തകർച്ച യു .എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വർണം സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതാണ് ബാങ്കുകളുടെ പതനത്തിനു തുടർച്ചയായി സ്വർണവില ഉയരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week