24.2 C
Kottayam
Saturday, June 6, 2026

അയാളെ ഞങ്ങൾ കൊല്ലും. തീർച്ചയായും കൊല്ലും; സൽമാൻ ഖാനെതിരേ ഗോൾഡി ബ്രാർ

Must read

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരേ വീണ്ടും ഭീഷണിയുമായി കാനഡയിലെ അധോലോക നേതാവ് ഗോള്‍ഡി ബ്രാര്‍. സല്‍മാന്‍ ഖാനെ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്നാണ് ഗോള്‍ഡി ബ്രാര്‍ പറയുന്നത്.

സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേയും മറ്റൊരു അധോലോക നേതാവായ ലോറന്‍സ് ബിഷ്‌ണോയിക്കെതിരേയും മുംബൈ പോലീസ് ഈ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സതീന്ദര്‍ സിംഗ് ബ്രാര്‍ എന്ന ഗോള്‍ഡി ബ്രാര്‍ ഇപ്പോള്‍ കാനഡയില്‍ ഒളിവിലാണ്. സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിനു പിന്നില്‍ താനാണെന്നും അയാള്‍ മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍ ചെയ്‌തെന്നും ബ്രാര്‍ ദേശീയ മാധ്യമത്തിന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാനോട് ക്ഷമിക്കില്ലെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്.

”അയാളെ ഞങ്ങള്‍ കൊല്ലും. തീര്‍ച്ചയായും കൊലപ്പെടുത്തും. ഭായി സാബ് (ലോറന്‍സ് ബിഷ്ണോയ്) ഒരിക്കലും മാപ്പ് (സല്‍മാന്) നല്‍കില്ല എന്നാണ് പറയുന്നത്. ബാബ കരുണ കാണിക്കണമെങ്കില്‍ അദ്ദഹത്തിന് കരുണ തോന്നണം- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.

- Advertisement -

ഞാന്‍ നേരത്തേ പറഞ്ഞതുപോലെ സല്‍മാന്‍ ഖാന്‍ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം ജീവിച്ചിരിക്കുന്നേടത്തോളം തുടരും. സല്‍മാന് ഞങ്ങളുടെ ഇരയാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.

- Advertisement -

ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാസംഘ തലവന്‍ നിലവില്‍ ജയിലിലാണ്. തന്റെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുക എന്നതാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതിന് മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ്

കുറച്ച് കാലങ്ങളാണ് ലോറന്‍സ് ബിഷ്‌ണോയി സല്‍മാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ബിഷ്ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ.)വെളിപ്പെടുത്തിയിരുന്നു.

- Advertisement -

1998-ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്‌റ, സല്‍മാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്‌റയെ ഹരിയാണ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.

ജീവനു ഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week