27.6 C
Kottayam
Thursday, June 4, 2026

മതമൗലിക വാദികൾക്ക് തിരിച്ചടി; തലയറുത്തു കൊന്ന അദ്ധ്യാപകനെ പരമോന്നത ഫ്രഞ്ച് ഭരണകൂടം ബഹുമതി നൽകി ആദരിക്കും

Must read

പാരിസ് : മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ആദരിക്കാൻ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയൺ ഡി ഹോണർ നൽകിയാണ് ആദരിക്കുന്നത്. സാമുവൽ പാറ്റിയെ ആദരിക്കാനുള്ള ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം മതമൗലിക വാദികൾക്ക് കനത്ത തിരിച്ചടിയാണ്. പൊതു ചടങ്ങിൽവെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക.

ഇതിനായി പാരിസിലെ സൊർബോൺ സർവ്വകലാശാലയിൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സാമുവൽ പാറ്റിയുടെ കൊലപാതകം സർക്കാരിൽ മതമൗലിക വാദികളോടുള്ള വിദ്വേഷം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 231 തീവ്ര ഇസ്ലാമികവാദികളായ വിദേശ പൗരന്മാരെ സർക്കാർ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി മസ്ജിദുകളും, മതപഠന കേന്ദ്രങ്ങളും സർക്കാർ അടച്ച് പൂട്ടിയിരുന്നു.

ഒക്ടോബർ 16 നാണ് സാമുവൽ പാറ്റി കൊല്ലപ്പെട്ടത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയത്. ആക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം സാമുവല്‍ പാറ്റിയെ ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സ്വന്തം വിദ്യാര്‍ത്ഥികള്‍ തന്നെയന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ അറസ്റ്റിലായ 15 പേരില്‍ അദ്ധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പഠിപ്പിക്കവേ ചാര്‍ലി ഹെബ്ദോ മാസികയുടെ വിവാദമായ പ്രവാചകന്റെ കാര്‍ട്ടുണ്‍ കാണിച്ചതാണ് പ്രകോപനം ആയത്. ഒക്ടോബര്‍ ആദ്യമായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമാന രീതിയിലാണ് ചരിത്ര, ജ്യോഗ്രഫി അദ്ധ്യാപകനായ പാറ്റി ക്ലാസ് എടുത്തിരുന്നത്. ഒരു സംഭവം ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെ പഠിപ്പിക്കയായിരുന്നു അദ്ദേഹത്തിന്റെ രീതി.

- Advertisement -

വിവാദ കാര്‍ട്ടുണ്‍ കാണിക്കുമ്പോള്‍ മാനസിക പ്രയാസമുണ്ടെങ്കില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍നിന്ന് മാറിനില്‍ക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. ഇത് പ്രകാരം കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ പുറത്തുപോയെങ്കിലും ഒരു വിദ്യാര്‍ത്ഥിനി ഒഴിഞ്ഞ് നിന്ന് കാര്‍ട്ടൂണ്‍ കാണുകായിരുന്നു. ഈ കുട്ടി ഇത് വീട്ടില്‍ പോയി പിതാവിനോട് പറയുകയും ഇയാള്‍ ആണ് ഓണ്‍ലൈന്‍ കാമ്ബയിന്‍ നടത്തി അദ്ധ്യാപകനെ കൊലയ്ക്ക് കൊടുത്തതും എന്നുമാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week